Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:32 AM IST Updated On
date_range 9 Feb 2018 10:32 AM ISTഇതരസംസ്ഥാന തൊഴിലാളിക്ക് മർദനം: നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത മാനന്തേരിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മർദിച്ച സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ്ചെയ്തു. മാനന്തേരി സത്രം സ്വദേശികളായ ഇല്ലിക്കൽ മുനാഫിർ (27), പി. സിജു (40), എ. രാജീവൻ (39), അരിക്കരയിലെ പി. വിശ്വനാഥൻ (41) എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റ്ചെയ്തത്. ബുധനാഴ്ച രാവിലെ മാനന്തേരി സത്രത്തിനടുത്ത് സംശയാസ്പദനിലയിൽ കണ്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ ഒരുസംഘം മർദിച്ച് പരിക്കേൽപിക്കുകയായിരുന്നു. കുട്ടികളെ കടത്തുന്ന സംഘത്തിൽപെട്ടവരാണെന്ന് ആരോപിച്ചായിരുന്നു മർദനം. ബിഹാർ സ്വദേശി ചോട്ടുവാണ് മർദനത്തിനിരയായത്. ഇയാൾ കണ്ണാടിപ്പറമ്പിനടുത്ത് ഹോട്ടൽ തൊഴിലാളിയാണെന്നാണ് പറഞ്ഞത്. പിന്നീട്, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണവം പൊലീസെത്തി ചോട്ടുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ മർദിച്ച സംഭവത്തിൽ 15ഓളം പേർക്കെതിരെയാണ് കേസെടുത്തത്. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം, ബിഹാർ സ്വദേശിയായ ചോട്ടു ഒഡിഷയിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സമ്മതിച്ചിട്ടുണ്ടെന്നും ഇതിെൻറ ശബ്ദരേഖയുണ്ടെന്നും നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story