Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:30 AM IST Updated On
date_range 9 Feb 2018 10:30 AM ISTജീവനക്കാരുടെ തമ്മിൽ തല്ലിനെതിരെ സിൻഡിക്കേറ്റ് അംഗത്തിെൻറ കൊട്ട്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ സംഘടനാവൈരത്തിെൻറ പേരിൽ മാനസിക അകൽച്ച പാലിക്കുന്നതിനെതിരെ സിൻഡിക്കേറ്റ് അംഗത്തിെൻറ കൊട്ട്. സർവകലാശാലയിൽ 100 പുതിയ അനധ്യാപക തസ്തികകൾ അനുവദിച്ച തീരുമാനത്തിൽ ആഹ്ലാദംപങ്കിടാൻ വൈസ് ചാൻസലർ വിളിച്ചുചേർത്ത മുഴുവൻ ജീവനക്കാരും പെങ്കടുത്ത യോഗത്തിലാണ് സിൻഡിക്കേറ്റ് അംഗം വി.പി.പി. മുസ്തഫ ജീവനക്കാർക്കെതിരെ തുറന്നടിച്ചത്. ഇരു സംഘടനയിൽപെട്ടവർ തമ്മിലുള്ള മാനസിക അകൽച്ച മറന്ന് ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന ബോധ്യത്തിൽ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രേമ സർവകലാശാലയുടെ പ്രവർത്തനം സുഗമമാവുകയുള്ളൂ. മറ്റേതൊരു പൊതുമേഖലാ സ്ഥാപനത്തിലും ഇല്ലാത്തവിധം കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ സംഘടനയുടെ പേരിൽ പരസ്പരം പോരടിക്കുന്നത് സർവകലാശാലയുടെ നല്ലരീതിയിലുള്ള മുന്നോട്ടുപോക്കിനെ ബാധിക്കും. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും സർവിസ് സംഘടനകളുണ്ടെങ്കിലും ജീവനക്കാർ മാനസികമായി അകലംപാലിക്കാറില്ല. വേറിട്ടുള്ള സംഘടനാ പ്രവർത്തനങ്ങൾക്കിടയിലും വർഷത്തിൽ ഒരിക്കലെങ്കിലും അവർ ഒരുമിച്ചുചേർന്ന് കുടുംബസംഗമംപോലുള്ള പരിപാടികൾ സംഘടപ്പിക്കാറുണ്ട്. എന്നാൽ, ഇവിടെ ജീവനക്കാരുടെ കുടുംബസംഗമം അതാത് സംഘടനകളിൽപെട്ടവരെ മാത്രം പെങ്കടുപ്പിച്ചാകുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സിൻഡിക്കേറ്റ് അംഗമായ തനിക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിലും സർവകലാശാലയിലെ തെൻറ പ്രവർത്തനം രാഷ്ട്രീയം വളർത്തുകയെന്നതെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ ആഭിമുഖ്യമുള്ള സർവകലാശാല എംപ്ലോയീസ് യൂനിയെൻറയും വലതുപക്ഷ ആഭിമുഖ്യമുള്ള സർവകലാശാല സ്റ്റാഫ് ഒാർഗനൈസേഷനിലെയും പ്രവർത്തകരായ ജീവനക്കാർ പരസ്പരം പോരടിക്കുന്നതിനെതിരായാണ് സി.പി.എം ജില്ല കമ്മിറ്റി അംഗം കൂടിയായ വി.പി.പി. മുസ്തഫയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story