Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 10:57 AM IST Updated On
date_range 31 Aug 2018 10:57 AM ISTമുഖ്യമന്ത്രീ, ആ ചാലഞ്ച് ഞങ്ങളേറ്റു
text_fieldsbookmark_border
വെള്ളോറ ടാഗോർ സ്കൂളിലെ 56 ജീവനക്കാരും ഒരുമാസ ശമ്പളം നൽകും കണ്ണൂർ: പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ ഒറ്റക്കെട്ടായി ശ്രമിക്കുന്ന കേരളത്തിന് ദുരിതാശ്വാസപ്രവർത്തനത്തിൽ പുതിയ മാതൃക സൃഷ്ടിച്ച് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാർ. മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത സ്കൂളിലെ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 56 ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് തീരുമാനിച്ചത്. 30 ലക്ഷത്തോളം രൂപ ഗഡുക്കളായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ടി.എം. ജയകൃഷ്ണൻ, പ്രധാനാധ്യാപിക കെ. വിജയം എന്നിവർ പറഞ്ഞു. ജീവനക്കാർ ജില്ല കലക്ടർ മിർ മുഹമ്മദലിക്ക് ഇതിനുള്ള സമ്മതപത്രം കൈമാറി. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി. രജനി, സ്കൂൾ അധ്യാപകനും വാർഡ് മെംബറുമായ ടി.വി. അനീഷ്, നോൺ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി കെ.കെ. കുഞ്ഞിനാരായണൻ, അധ്യാപകൻ കെ. േപ്രമരാജൻ എന്നിവരും സംബന്ധിച്ചു. 49 അധ്യാപകരും ഏഴ് അനധ്യാപക ജീവനക്കാരുമാണ് സ്കൂളിലുള്ളത്. ജില്ലയിൽ ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ ജീവനക്കാരും ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുന്നത്. പ്രളയബാധിത വീടുകൾ ശുചീകരിക്കുന്നതിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിലും ടാഗോറിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സജീവമായിരുന്നു. അവധിദിനങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധ്യാപകർ പങ്കെടുത്തതായും പ്രിൻസിപ്പലും പ്രധാനാധ്യാപികയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story