Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 11:21 AM IST Updated On
date_range 29 Aug 2018 11:21 AM ISTബിരുദം തോറ്റ എസ്.എഫ്.െഎ നേതാക്കൾ ബിരുദാനന്തര കോഴ്സിന് പഠിക്കുന്നു!
text_fieldsbookmark_border
കണ്ണൂർ: ബിരുദ കോഴ്സിനു തോറ്റ എസ്.എഫ്.െഎ നേതാക്കൾ ബിരുദാനന്തര കോഴ്സിന് പഠിക്കുന്നു! കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് വിചിത്ര സംഭവം. പഞ്ചവത്സര നിയമ ബിരുദ പരീക്ഷയിൽ തോറ്റ രണ്ട് നേതാക്കൾ ബിരുദാനന്തര കോഴ്സിന് പഠനം തുടരുക മാത്രമല്ല, ആഗസ്റ്റ് 31ന് നടക്കുന്ന സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎയുടെ സ്ഥാനാർഥികളുമാണ്. ഇതിെനതിരെ പ്രതിഷേധവുമായി എ.െഎ.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ സംഘടനകൾ രംഗത്തെത്തി. ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകാമെന്ന ഇളവുപയോഗിച്ചാണ് ഇരുവരും പ്രവേശനം നേടിയത്. എന്നാൽ, ബിരുദ ഫലം പുറത്തുവന്നപ്പോൾ രണ്ടുപേരും പരാജയപ്പെട്ടു. ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇത്തവണ നടപ്പാക്കിയ പുതിയ പരിഷ്കാരത്തിെൻറ മറവിലാണ് തോറ്റ നേതാക്കൾക്ക് പ്രവേശനം ലഭിച്ചത്. ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് സർവകലാശാല പഠന വകുപ്പുകളിൽ പി.ജിക്കു പ്രവേശനം നൽകാമെന്നും ആദ്യ സെമസ്റ്റർ പൂർത്തിയാകുന്നതിനുമുമ്പ് യോഗ്യത നേടിയ രേഖ ഹാജരാക്കിയാൽ മതിയെന്നുമായിരുന്നു സർവകലാശാലയുടെ തീരുമാനം. ഇങ്ങനെ പ്രവേശനം നേടുന്നവർ ബിരുദ പരീക്ഷയിൽ തോൽക്കുകയാണെങ്കിൽ കോഴ്സിൽ നിന്നു പുറത്താക്കുമെന്ന കരാർ ഒപ്പിട്ട േശഷമായിരുന്നു പ്രവേശനം. ജൂൺ 25ന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കുകയും ചെയ്തു. ക്ലാസ് തുടങ്ങിയ ശേഷം ഫലം പ്രസിദ്ധീകരിച്ചപ്പോൾ രണ്ടുപേരും പരാജയപ്പെട്ടു. എന്നാൽ, ഇരുവർക്കും കോഴ്സ് തുടരാൻ സർവകലാശാല അനുവാദം നൽകുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story