Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 10:47 AM IST Updated On
date_range 15 Aug 2018 10:47 AM ISTപൊയ്തൊഴിയാതെ പേമാരി; ദുരിതക്കയത്തിൽ ജനം
text_fieldsbookmark_border
കണ്ണൂർ: വീണ്ടും മഴ കനത്ത കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ചപ്പമലയിലും വനത്തിലുമായി രണ്ടിടത്ത് ഉരുൾപൊട്ടി. ചപ്പമലയുടെ താഴ്വാരത്തെ കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലും (40 മി. മീറ്റർ) കണ്ണൂരിലും (34 മി. മീറ്റർ) കനത്ത മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പഴശ്ശി ഡാമിൽ ജലനിരപ്പ് 19.03 മീറ്ററിലെത്തി. വയനാട് ചുരം പാതയിൽ വീണ്ടും മലയിടിഞ്ഞ്, പാതയിൽ പുനഃസ്ഥാപിച്ചിരുന്ന താൽക്കാലിക ഗതാഗതം നിലച്ചു. ചീങ്കണ്ണിപ്പുഴയും കവിഞ്ഞൊഴുകുകയാണ്. ജില്ലയിൽ രാവിലെ മുതൽ കനത്ത മഴയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കണ്ണൂർ താലൂക്കിൽ ചാലാട് ഒരു വീട് പൂർണമായും തകർന്നു. പാട്യം ഓട്ടച്ചിമാക്കൂലിൽ വ്യാപാര സ്ഥാപനം കാറ്റിൽ തകർന്നുവീണു. പയ്യാവൂർ പൈസക്കരിയിൽ പാലത്തിെൻറ കൈവരികൾ തകർന്ന് ഗതാഗതം മുടങ്ങി. പെരളശ്ശേരിയിൽ ദേഹത്ത് തെങ്ങുവീണ് ഒരാൾക്ക് പരിക്കേറ്റു. ഇരിട്ടി താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 153 പേർ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story