Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:35 AM IST Updated On
date_range 9 Aug 2018 10:35 AM ISTപൂജാരിയെ പിരിച്ചുവിട്ടു; ബി.എം.എസ് നേതൃത്വത്തിൽ ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസറെ ഉപരോധിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: സംഘടന മാറിയതിന് രാജരാജേശ്വര ക്ഷേത്രത്തിലെ പൂജാരിയെ പിരിച്ചുവിട്ടതായി ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി-ബി.എം.എസ് പ്രവർത്തകർ എക്സിക്യൂട്ടിവ് ഓഫിസറെ ഉപരോധിച്ചു. പാരമ്പര്യ മേൽശാന്തിയുടെ പകരക്കാരനായി കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തുവരുന്ന ഹരിദാസൻ നമ്പൂതിരിയെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇയാൾ ബി.എം.എസ് യൂനിയനിൽ ചേർന്നതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ബി.ജെ.പി ആരോപണം. അതേസമയം, ക്ഷേത്രത്തിലെത്തിയ ഭക്തെൻറ കൈയിൽ പൊന്നിൻകുടം നൽകിയതിനും അയാളെക്കൊണ്ട് വഴിപാട് കഴകം ചെയ്യിച്ചതിനും ശ്രീകോവിലിൽ വിളക്ക് വെക്കാത്തഭാഗത്ത് നിലവിളക്ക് കൊളുത്തിയതിനും ക്ഷേത്രതന്ത്രിമാരേയും ഭരണാധികാരികളേയും നവ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് പുറത്താക്കിയതെന്നാണ് ഭരണസമിതിയുടെ നിലപാട്. ഉപരോധസമരത്തിന് എ.പി. ഗംഗാധരൻ, സി.വി. തമ്പാൻ, കെ.പി. വിനോദ്, രമേശൻ ചെങ്കുനി, എ.പി.കെ. വിനോദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story