Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:35 AM IST Updated On
date_range 9 Aug 2018 10:35 AM ISTരണ്ടിടങ്ങളിൽ ആനമതിൽ തകർന്നു
text_fieldsbookmark_border
കേളകം: ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ രണ്ടിടങ്ങളിൽ ആറളം ആനമതിൽ തകർന്നു. മുട്ടുമാറ്റിയിൽ നെല്ലിക്കുന്നേൽ ജോണിെൻറ കൃഷിയിടത്തോട് ചേർന്നാണ് അമ്പത് മീറ്ററോളം മതിൽ തകർന്നത്. വാളുമുക്കിൽ കഴിഞ്ഞ ദിവസം പുനർനിർമിച്ച മതിൽ വീണ്ടും തകർന്നു. വനാതിർത്തിയുടെ 10 കിലോമീറ്റർ കൃഷിയിടങ്ങളിൽ നിർമിച്ച ആനമതിലിെൻറ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ വീണത് തകർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വന്യജീവികൾ കൃഷിയിടങ്ങളിൽ കടക്കാതിരിക്കാൻ നിർമിച്ച ആനമതിൽ തുടർച്ചയായി തകരുന്നത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. പുഴ കവിഞ്ഞൊഴുകുന്നതിനാൽ മതിൽ തകർന്ന ഭാഗങ്ങളിലെ കൃഷിയിടങ്ങളിലൂടെയാണ് വെള്ളം ഒഴുകുന്നത്. തകർന്ന മതിൽ ഉടൻ പുനർനിർമിച്ചില്ലെങ്കിൽ കാട്ടാന ശല്യം വരും ദിവസങ്ങളിൽ രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story