Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 11:02 AM IST Updated On
date_range 3 Aug 2018 11:02 AM ISTഒന്നരക്കോടിയുടെ ആഭരണങ്ങൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: പ്ലാസ്റ്റിക് ഉൽപന്ന ഫാക്ടറി ഉടമയുടെ വീട്ടിൽനിന്ന് 1.50 കോടി രൂപ വിലവരുന്ന സ്വർണ, വജ്രം, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച യുവദമ്പതികളെ കൊറമംഗള പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവർ കിരൺ കുമാർ (28), ഭാര്യ വീട്ടുവേലക്കാരി രേഷ്മ (25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരവർഷത്തിനിടെയാണ് നാലു കിലോഗ്രാം സ്വർണം-വജ്ര ആഭരണങ്ങളും രണ്ടര കിലോഗ്രാം വെള്ളി ആഭരണങ്ങളും കവർന്നത്. രണ്ടു വർഷം മുമ്പ് ജമന്ത് എസ്. ബെദയുടെ വീട്ടിൽ ജോലിക്കാരിയായി ചേർന്ന രേഷ്മ പലതവണയായാണ് അലമാരകളിൽനിന്ന് ആഭരണങ്ങൾ അടിച്ചുമാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഇവ കിരണിന് കൈമാറി വിൽപന നടത്തി. കാർ, ബൈക്ക് എന്നിവ വാങ്ങിയ ദമ്പതികൾ കൊറമംഗളയിൽ ഫ്ലാറ്റ് മൂന്നു വർഷത്തേക്ക് 30 ലക്ഷം രൂപക്ക് പാട്ടത്തിനെടുക്കുകയും ചെയ്തിരുന്നു. ഇവർക്ക് രണ്ടു മക്കളുണ്ട്. വീട്ടുകാർ മോഷണം അറിഞ്ഞതിനുശേഷം രേഷ്മ ജോലിക്ക് പോയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story