Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 11:09 AM IST Updated On
date_range 26 April 2018 11:09 AM ISTകീറിമുറിച്ച് എം.ജി റോഡ്; പൊടിതിന്ന് മടുത്ത് യാത്രക്കാരും വ്യാപാരികളും
text_fieldsbookmark_border
കാസർകോട്: കാസർകോട് താലൂക്ക് ആശുപത്രിക്ക് മുൻവശം മുതൽ പുതിയ ബസ്സ്റ്റാൻഡിലേക്കുള്ള എം.ജി റോഡിെൻറ അറ്റകുറ്റപ്പണി പൂർത്തിയായില്ല. കീറിമുറിച്ച് റോഡ് തോടാക്കി മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞു. കടുത്തവെയിലും കാറ്റും പൊടിയും കാരണം വ്യാപാരസ്ഥാപനങ്ങൾ അടച്ചിടേണ്ടിവരുന്നു. കാറ്റത്ത് കടകളിലേക്ക് പൊടികയറി വിൽപനക്കുവെച്ച തുണിത്തരങ്ങളും മറ്റു വസ്തുക്കളും ഉപയോഗശൂന്യമാകുന്നു. മഴയത്ത് റോഡിെൻറ നടുവിലൂടെയുള്ള തോട്ടിൽ കൂടി വെള്ളമൊഴുകി മണ്ണ് ഒലിച്ച് പോയതുകാരണം ഗതാഗതം തടസ്സപ്പെടുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. നഗരഹൃദയഭാഗത്ത് നഗരത്തിലെ പ്രധാനപ്പെട്ട എം.ജി റോഡ് വെട്ടിമുറിക്കുമ്പോൾ മൗനാനുവാദം നൽകുകയും റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് മർച്ചൻറ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിെൻറ ശോച്യാവസ്ഥ എത്രയുംപെെട്ടന്ന് പരിഹരിക്കണം. അല്ലാത്തപക്ഷം ഇതിനെതിെര സമരം നടത്തുമെന്ന് കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story