Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 10:48 AM IST Updated On
date_range 23 April 2018 10:48 AM ISTകടലാക്രമണം: പെട്ടിപ്പാലം കോളനിവാസികൾ ദുരിതത്തിൽ
text_fieldsbookmark_border
തലശ്ശേരി: പുന്നോൽ പെട്ടിപ്പാലം കോളനി പരിസരത്തെ കടലാക്രമണം തടയാൻ ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ. കാലാകാലമായി ഇതേ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികൃർക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും നടപടികള്‍ ഒന്നും ഉണ്ടാവാറില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. ഞായറാഴ്ച കടലാക്രണമുണ്ടായപ്പോൾ തലശ്ശേരി സബ് കലക്ടർ എസ്. ചന്ദ്രശേഖറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും എ.എസ്.പി ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോളനിയിലെത്തിയപ്പോൾ അവിടെയുള്ള താമസക്കാർ അവരുടെ ദയനീയാവസ്ഥ വിവരിച്ചു. കോളനിവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും കുടുംബങ്ങൾ പോകാൻ തയാറായില്ല. തലശ്ശേരി നഗരസഭ നിർമിച്ചുനൽകിയ പെട്ടിപ്പാലത്തെ ഫ്ലാറ്റിലും മറ്റു നിരവധി വീടുകളിലുമായി കടൽപരിസരത്ത് 500ഒാളം പേർ താമസിക്കുന്നുണ്ട്. കടലാക്രമണമുണ്ടാകുേമ്പാൾ ഏറെ ഭീതിയോടെയാണ് കഴിയുന്നെതന്ന് കോളനിയിലുള്ളവർ പറഞ്ഞു. തീരം ഭിത്തികെട്ടി സംരക്ഷിക്കുമെന്ന് പറയുന്നതല്ലാതെ ജീവിതസുരക്ഷക്കായി ഭരണാധികാരികൾ ഒന്നുംചെയ്യുന്നില്ലെന്നാണ് കോളനിക്കാരുടെ പരിഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story