Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:50 AM IST Updated On
date_range 14 April 2018 10:50 AM ISTപൊലീസിനെ വട്ടം കറക്കിയ കള്ളെൻറ സിനിമക്ക് അവാർഡ്; ആഹ്ലാദത്തിമിർപ്പിൽ ഷേണി
text_fieldsbookmark_border
കാഞ്ഞങ്ങാട്: പൊലീസിനെ വട്ടംകറക്കിയ കള്ളെൻറ കഥയായ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് ഷേണി. ഇൗ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷന് ചുറ്റിപ്പറ്റിയ കഥയാണ് സിനിമ. ദിലീഷ് പോത്തെൻറ സംവിധാനത്തിലൊരുങ്ങിയ ചിത്രം മികച്ച മലയാള സിനിമയായി. ഫഹദ് ഫാസിൽ മികച്ച സഹനടനായും സജീവ് പാഴൂർ തിരക്കഥക്കുള്ള പുരസ്കാരവും നേടി. സിനിമയിൽ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഒരാളാണ് ചിത്രത്തിലെ ഷേണി പൊലീസ് സ്റ്റേഷനിലെ എസ്.ഐയായി അഭിനയിച്ച സിബി തോമസ്‍. ഇദ്ദേഹം ആദൂർ മുൻ സി.െഎയാണ്‍. സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും, ഇത് പ്രതീക്ഷിച്ചതാണെന്നും കാസർകോട് കോസ്റ്റൽ പൊലീസ് സി.െഎ സിബി തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു. സിബി തോമസിന് പുറമെ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസിലെ ബാബുദാസ് കോടോത്ത്, എ.ആർ ക്യാമ്പിലെ സജിത്ത് സി. പടന്ന, അശോകൻ കള്ളാർ എന്നിവരും സിനിമയിൽ പൊലീസുകാരായി വേഷമിട്ടിരുന്നു. വനിത പൊലീസുകാരായി വിദ്യാനഗർ സ്റ്റേഷനിലെ ഷീബ, രാജപുരം സ്റ്റേഷനിലെ സരള, മഞ്ചേശ്വരം സ്റ്റേഷനിലെ ശരാവതി എന്നിവരും അഭിനയിച്ചിരുന്നു. സിനിമക്കായി അണിയറ പ്രവർത്തകർ എത്തിയതുമുതൽ വളരെ നല്ല സഹകരണത്തോടെയായിരുന്നു ഷേണിയിലുള്ള നാട്ടുകാർ പെരുമാറിയത്. ചിത്രീകരണത്തിനുവേണ്ടി ഷേണിക്കടുത്ത മണിയംപാറയിലാണ് 25 ലക്ഷം രൂപ ചെലവിൽ പൊലീസ് സ്റ്റേഷൻ നിർമിച്ചത്. പൊലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സഹായവും ഒരുക്കിയത് നാട്ടുകാരായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ ഒരുമാസംകൊണ്ടാണ് ഇരുനില കെട്ടിടം പണി പൂർത്തീകരിക്കാനായത്. ഇതിൽ നാട്ടുകാരെ സിനിമയുടെ അണിയറപ്രവർത്തകർ അനുമോദിക്കുകയും ചെയ്തിരുന്നു. ഷൂട്ടിങ്ങിനുവേണ്ടിയൊരുക്കിയ ഇരുനില പൊലീസ് സ്റ്റേഷൻ നാടിെൻറ പിന്നാക്കാവസ്ഥ പരിഗണിച്ച് എൻമകജെ പഞ്ചായത്തിെൻറ മണിയംപാറയിലെ ലൈബ്രറിക്ക് കൊടുക്കാനുള്ള ഒരുക്കത്തിലാണ്. നാട്ടിൽ ചിത്രീകരിച്ച സിനിമക്ക് അവാർഡ് കിട്ടിയ വാർത്ത പടക്കംപൊട്ടിച്ചാണ് ഷേണിയിലെ നാട്ടുകാർ ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story