Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:52 PM IST Updated On
date_range 7 Sept 2017 1:52 PM ISTപൊതുയിടങ്ങളിലെ പരസ്യമദ്യപാനം തടയാൻ നടപടിയില്ല; മദ്യക്കുപ്പികൾ നിറഞ്ഞ് കേളകം ടൗണിെൻറ ഇടനാഴികൾ
text_fieldsbookmark_border
കേളകം: ബിവറേജസ് മദ്യവിൽപനശാല കേളകത്ത് മടങ്ങിയെത്തിയതോടെ ടൗണിെൻറ മുക്കും മൂലയും മദ്യപാനികളുടെ ഇടത്താവളങ്ങളായി. പരസ്യമദ്യപാനം പെരുകുമ്പോഴും തടയാൻ പൊലീസിനും എക്സൈസിനും താൽപര്യവുമില്ല. കേളകം െപാലീസ് സ്റ്റേഷെൻറ സമീപം മുതൽ ടൗണിെൻറ ഇടനാഴിവരെ പകൽ സമയങ്ങളിലും മദ്യപന്മാരുടെ താവളമായി. ടൗണിെൻറ മുക്കുമൂലകളും വ്യാപാര സ്ഥാപനങ്ങളുടെ ഇടനാഴികളും കോവണിപ്പടികളും ഇതോടെ മദ്യക്കുപ്പികളുടെ കൂമ്പാരമായി. മദ്യപന്മാർ താവളമാക്കിയ ഇടവഴികളിലൂടെയാണ് സ്ത്രീകളും പെൺകുട്ടികളുമടക്കം കടന്നുപോകുന്നത്. ടൗണിലെ പരസ്യമദ്യപാനം തടയാൻ അടിയന്തരനടപടി വേണമെന്നാണ് വ്യാപാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story