Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:59 AM IST Updated On
date_range 31 Oct 2017 10:59 AM ISTശാരീരിക പരിശീലനത്തിെൻറ പേരിലുള്ള ആയുധ പരിശീലനത്തിനെതിരെ നടപടി ^മുഖ്യമന്ത്രി
text_fieldsbookmark_border
ശാരീരിക പരിശീലനത്തിെൻറ പേരിലുള്ള ആയുധ പരിശീലനത്തിനെതിരെ നടപടി -മുഖ്യമന്ത്രി കണ്ണൂർ: ശാരീരിക പരിശീലനത്തിെൻറ പേരിൽ ആയുധ പരിശീലനം നടത്തുന്നവർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തളാപ്പിൽ സി.പി.എം നിയന്ത്രണത്തിലുള്ള സൈനിക പ്രീ റിക്രൂട്ട്മെൻറ് കേന്ദ്രമായ ഗ്രാന്മ എൻഡുറൻസ് അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങൾ വരെ ഇത്തരം ആയുധപരിശീലനങ്ങളുടെ കേന്ദ്രമായി മാറുന്നുണ്ട്. എത്രയും വേഗത്തിൽ ആളെ കൊല്ലാനാണ് ഇവർ പഠിപ്പിക്കുന്നത്. പ്രീ റിക്രൂട്ട്മെൻറിെൻറ പേരിൽ പല തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘവും ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കണം ഗ്രാന്മ എൻഡുറൻസ് അക്കാദമിയുടെ പ്രവർത്തനം. മുമ്പ് സൈന്യത്തിൽ ചേരാൻ ആളെ കിട്ടാനില്ലായിരുന്നു. ഇപ്പോൾ കേരളീയരുടെ സാന്നിധ്യം ആർമിയിൽ കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, കെ.കെ. രാഗേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story