Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനപ്രതിനിധികളായ...

ജനപ്രതിനിധികളായ അധ്യാപകർക്കും സഹകരണവകുപ്പ് ജീവനക്കാർക്കും ഇനി 30 ദിവസത്തെ ഡ്യൂട്ടി ലീവ്

text_fields
bookmark_border
ശ്രീകണ്ഠപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ അധ്യാപകരടക്കമുള്ള ജീവനക്കാർക്കും അർധസർക്കാർ ജീവനക്കാർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഒരു വർഷം 30 ദിനം ഡ്യൂട്ടി ലീവ് നൽകി സർക്കാർ ഉത്തരവിറക്കി. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ എയ്ഡഡ് സ്കൂൾ, കോളജ് എന്നിവിടങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ, അർധസർക്കാർ ജീവനക്കാർ എന്നിവർക്ക് ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് 15 ലീവ് നേരത്തെ അനുവദിച്ചിരുന്നു. ഇതിനു പുറേമയാണ് 15 ലീവ് കൂടി അനുവദിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിനി ജെ. ഷുക്കൂർ ഇറക്കിയ 3248/2017 നമ്പർ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് സഹകരണസ്ഥാപന ജീവനക്കാർക്കും ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം മൂസാൻകുട്ടി തേർലായി 2016 നവംബർ അഞ്ചിന് നൽകിയ ഹരജിയും വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. മുസ്തഫ 2017 ജൂൺ 24ന് നൽകിയ ഹരജിയും പരിഗണിച്ച് 2017 ജൂലൈ 12ന് ചേർന്ന സംസ്ഥാനതല കോഒാഡിനേഷൻ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ പരാതിക്കാർക്ക് അനുകൂലമായ തീരുമാനം സർക്കാറിനെ അറിയിച്ചത്. സർക്കാർ ഇക്കാര്യം പരിശോധിച്ചപ്പോഴാണ് പരാതിക്കാരുൾപ്പെട്ട ജനപ്രതിനിധികൾക്ക് ഒരുവർഷം 15 ഡ്യൂട്ടി ലീവ് മതിയാകില്ലെന്നും ജനകീയാസൂത്രണ പദ്ധതിക്കു പുറേമ വാർഡ് വികസനസമിതി, ഗ്രാമസഭ, അയൽക്കൂട്ടം, കുടുംബശ്രീ, വിവിധ ട്രെയിനിങ്ങുകൾ, സെമിനാറുകൾ എന്നിവയിലെല്ലാം പങ്കെടുക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്. തുടർന്നാണ് 15 ലീവുകൂടി അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story