Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:56 AM IST Updated On
date_range 19 Oct 2017 10:56 AM ISTനാളെ സി.എച്ച്. കണാരൻ ദിനം ഉണ്ണിയുടെ കരവിരുതിൽ തുടിക്കുന്ന സി.എച്ച് ശിൽപം
text_fieldsbookmark_border
പയ്യന്നൂർ: യുവശിൽപി ഉണ്ണി കാനായിയുടെ കരവിരുതിൽ സി.എച്ച്. കണാരെൻറ ശിൽപം പൂർത്തിയായി. കതിരൂരിൽ പുല്യോട് സി.എച്ച്. കണാരൻ സ്മാരക വായനശാലയുടെ മുറ്റത്ത് സ്ഥാപിക്കാനുള്ളതാണ് ശിൽപം. സമരങ്ങളുടെ സൈന്യാധിപനെന്ന് ഇ.എം.എസും സമർഥനായ സംഘാടകനെന്ന് എ.കെ.ജിയും വിശേഷിപ്പിച്ച സി.എച്ച് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിെൻറ എട്ടടി ഉയരമുള്ള ശിൽപം ഉണ്ണിയുടെ വീട്ടിലാണ് പൂർത്തിയായത്. കൈയിൽ തുകൽ ബാഗും ജുബ്ബയും മുണ്ടും വേഷമിട്ട് പഴയ വള്ളിച്ചെരിപ്പും ധരിച്ചുനിൽക്കുന്ന സി.എച്ചിെൻറ ശിൽപം ഒരു വർഷമെടുത്താണ് ഉണ്ണി പൂർത്തിയാക്കിയത്. ഫോേട്ടാകൾ കുറവായതിനാൽ ആദ്യം സി.എച്ചിെൻറ ചിത്രം പലയാവർത്തി വരച്ചാണ് പ്രവൃത്തി തുടങ്ങിയത്. മണിയറയിലെ പി.വി. വിജയൻ മോഡലായി നിന്നശേഷം ചെറുശിൽപം പൂർത്തിയാക്കി. ഇതിനുശേഷമാണ് എട്ടടി ഉയരമുള്ള ഫൈബർ ശിൽപം നിർമിച്ചത്. സി.പി.എമ്മിെൻറ പ്രഥമ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം സമ്മേളനഹാളിൽനിന്ന് പുറത്തുവന്ന സി.എച്ചിനെ എ.കെ.ജി കെട്ടിപ്പിടിക്കുന്ന ഫോട്ടോ പ്രസിദ്ധമാണ്. ഈ ഫോട്ടോതന്നെയാണ് ഉണ്ണി പ്രധാനമായി അവലംബിച്ചത്. കാരായി രാജനാണ് നിർമാണ കമ്മിറ്റിയുടെ ചെയർമാൻ. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് സംഘാടകരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story