Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്തുവർഷമായി ജയിലിൽ...

പത്തുവർഷമായി ജയിലിൽ കഴിഞ്ഞ മ​േനാവളര്‍ച്ചയില്ലാത്ത യുവതിക്ക് മോചനം

text_fields
bookmark_border
കണ്ണൂർ: ഒരു പതിറ്റാണ്ടോളമായി ജയിലിൽ കഴിയുന്ന മേനാവളര്‍ച്ചയില്ലാത്ത യുവതിക്ക് മോചനം. കണ്ണൂര്‍ വനിതാജയിലില്‍ റിമാന്‍ഡിലായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനി മഞ്ജു എന്ന അഞ്ജുവിനെയാണ് കോഴിക്കോട് ആശാഭവനിലേക്ക് മാറ്റാന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് (രണ്ട്) കോടതി നിർദേശിച്ചത്. കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന കേസിൽ വിചാരണത്തടവുകാരിയായിരുന്ന മഞ്ജുവി​െൻറ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം. 2006ല്‍ തലശ്ശേരി മഹിളാമന്ദിരത്തില്‍ കഴിയുന്നതിനിടെയാണ് മഞ്ജു അവിടത്തെ അന്തേവാസിയായ യുവതിയുടെ കുഞ്ഞിനെ കിണറ്റിലിട്ട് കൊന്നത്. മാനസികപ്രശ്‌നങ്ങള്‍മൂലം തെരുവിലലഞ്ഞ മഞ്ജു കോഴിക്കോട് ഒബ്‌സര്‍വേഷന്‍ സ​െൻററിലായിരുന്നു. 2003ലാണ് തലശ്ശേരി മഹിളാമന്ദിരത്തിലേക്ക് മാറ്റിയത്. കുഞ്ഞിനെ കിണറ്റിലിട്ട് കൊന്നതിനെ തുടര്‍ന്ന് അറസ്റ്റിലായ മഞ്ജുവിനെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. എല്ലാതവണയും കോടതിയില്‍ ഹാജരാക്കാറുണ്ടെങ്കിലും മേനാനിലയില്‍ മാറ്റമില്ലാത്തതിനാല്‍ വിചാരണ നടത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. രോഗം ഭേദമാകില്ലെന്നും മേനാവളര്‍ച്ച സാധ്യമല്ലെന്നുമുള്ള ഡോ. അനുപമ ഭാര്‍ഗവ​െൻറ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മഞ്ജുവിനെ മോചിപ്പിക്കാന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് (രണ്ട്) ജഡ്ജി വിനോദ് ഉത്തരവിട്ടത്. മഞ്ജുവിന് സൗജന്യ നിയമസഹായം നല്‍കുന്നതിന് കോടതി ആവശ്യപ്പെട്ടതുപ്രകാരം അഡ്വ. പി.എം. സജിതയാണ് ഹാജരായത്. കോഴിക്കോട് കുതിരവട്ടം മേനാരോഗാശുപത്രിയിലെ പരിശോധനക്കുശേഷം മെഡിക്കല്‍ കോളജിന് സമീപത്തെ ആശാഭവനില്‍ പാര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. മഞ്ജുവിനെ ഇന്ന് കോഴിക്കോേട്ടക്ക് കൊണ്ടുപോകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story