Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 10:53 AM IST Updated On
date_range 19 Nov 2017 10:53 AM ISTകരയിടിച്ചിൽ: ഇരിട്ടി പുഴയോരത്ത് സുരക്ഷഭിത്തി നിർമാണം തുടങ്ങി
text_fieldsbookmark_border
ഇരിട്ടി: കാലവർഷത്തിൽ കരയിടിഞ്ഞ് വീടുകൾ തകരാനിടയുള്ള ഇരിട്ടി പുഴയോരത്ത് ജലസേചന വകുപ്പ് സുരക്ഷാഭിത്തി നിർമാണം തുടങ്ങി. ഇരിട്ടി പത്തായകോറക്കടുത്ത കടവിൽ 80 മീറ്റർ ദൂരത്തിലാണ് കരയിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ കാലവർഷത്തിൽ മൂന്നു വീടുകൾ തകർച്ചഭീഷണി നേരിട്ടത്. ഇവിടെ 14.40 ലക്ഷം രൂപ ചെലവിലാണ് ജലസേചനവകുപ്പ് സുരക്ഷ മതിൽ നിർമിക്കുന്നത്. പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങി. കരിങ്കല്ല് ഉപയോഗിച്ച് നാല് മീറ്റർ ഉയരത്തിലാണ് മതിൽ നിർമാണം. അതേസമയം, 120 മീറ്റർ ദൂരത്തിൽ കരയിടിച്ചിൽ ഭീഷണിയുണ്ടെന്നും 40 മീറ്റർ ഒഴിവാക്കിയാണ് മതിൽ നിർമാണമെന്നും ആരോപണമുണ്ട്. കെ.ടി. സുബൈദ, കെ.ടി. ജസീല എന്നിവരുടെ സ്ഥലം ഇടിഞ്ഞിട്ടും ഒഴിവാക്കിയത്രെ. ഇതിനെതിരെ ഇറിഗേഷൻ വകുപ്പിനും എം.എൽ.എക്കും പരാതി നൽകാനൊരുങ്ങുകയാണ് ഇവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story