Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 10:59 AM IST Updated On
date_range 10 Nov 2017 10:59 AM ISTബി.ജെ.പി പ്രവർത്തകെൻറ വീട്ടുമുറ്റത്തെ ഷെഡിൽ സ്ഫോടനം
text_fieldsbookmark_border
കൂത്തുപറമ്പ്: ബി.ജെ.പി പ്രവർത്തകൻ ആയിത്തറ കമ്പനി കുന്നിൽ കല്ലാകുന്നിൽ വളയങ്ങാടൻ രഘൂത്തമെൻറ വീട്ടുവളപ്പിലെ ഷെഡിൽ സ്ഫോടനം. വീടിനോടുചേർന്ന ഓടുമേഞ്ഞ ഷെഡിൽ ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ഷെഡ് പൂർണമായി തകർന്നു. വീടിെൻറ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സ്ഫോടനത്തിെൻറ അവശിഷ്ടങ്ങൾ മാറ്റിയിരുന്നു. ഗന്ധം തിരിച്ചറിയാതിരിക്കാനായി നിലത്ത് മണ്ണെണ്ണ തളിച്ചനിലയിലായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡും കൂത്തുപറമ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ ആളൊഴിഞ്ഞപറമ്പിലെ പാറക്കെട്ടിൽ പ്ലാസ്റ്റിക് പാത്രത്തിൽ ഒളിപ്പിച്ചനിലയിൽ അരക്കിലോ വെടിമരുന്നും ബോംബ് നിർമാണസാമഗ്രികളും കണ്ടെടുത്തു. സ്ഫോടനത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂത്തുപറമ്പ് സി.ഐ ടി.വി. പ്രദീഷ്, എസ്.ഐ കെ. വിനിഷിത്ത്, ബോംബ് സ്ക്വാഡ് എസ്.ഐ ടി. ശശിധരൻ, -എം. ജിയാസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവായിരുന്ന ആയിത്തറയിലെ അത്ലറ്റിക് സത്യനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഘൂത്തമൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story