Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ്​ സ്​റ്റേഷൻ...

പൊലീസ്​ സ്​റ്റേഷൻ ഇന്നുമുതൽ സി.ഐ ഭരിക്കും (.സംസ്ഥാനത്ത് സി ഐമാരുടെ എണ്ണം കുറവ് തിരിച്ചടിയാവും..)

text_fields
bookmark_border
ശ്രീകണ്ഠപുരം: പൊലീസ് സ്റ്റേഷ​െൻറ ചുമതല സി.െഎമാരെ ഏൽപിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പി​െൻറ പുതിയ പരിഷ്കാരം കേരളപ്പിറവി ദിനമായ ഇന്ന് നിലവിൽവരും. സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ചുമതലയാണ് എസ്.ഐമാരിൽനിന്ന് മാറ്റി സർക്കിൾ ഇൻസ്പെക്ടർമാരെ ഏൽപിക്കുന്നത്. അതേസമയം, എസ്.ഐ മുതൽ ജില്ല പൊലീസ് മേധാവി വരെയുള്ളവർക്കിടയിൽ നീരസമുണ്ടാക്കുന്നതാണ് പുതിയ പരിഷ്കാരം. നിലവിൽ ജില്ല പൊലീസ് മേധാവിക്കു കീഴിൽ നാല് ഡിവൈ.എസ്.പി മാരും ഡിവൈ.എസ്.പിമാർക്കുകീഴിൽ നാല്‌ സി.ഐമാരും സി.ഐക്കു കീഴിൽ രണ്ട്, മൂന്ന് പൊലീസ് സ്‌റ്റേഷനുകളിലെ പ്രിൻസിപ്പൽ എസ്.ഐ മാരുമാണുള്ളത്. ഇതുവരെ എസ്.എച്ച്.ഒമാരായ പ്രിൻസിപ്പൽ എസ്.ഐമാരാണ് സ്റ്റേഷൻ ഭരണം നിയന്ത്രിച്ചിരുന്നത്. കേസി​െൻറ ഗൗരവം പരിഗണിച്ചാണ് സി.ഐമാരും ഡിവൈ.എസ്പിമാരും എസ്.പി മാരും കേസുകൾ അന്വേഷിക്കുന്നത്. പുതിയ പരിഷ്കാരം നടപ്പാവുന്നതോടെ സി.ഐമാർ പണ്ട് ചെയ്തിരുന്ന രീതിയിൽ എസ്.ഐ മാരുടെ ജോലിയെടുക്കണം. നേരിട്ട് എസ്.ഐ ആകുന്നവർ വർഷങ്ങളോളം സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയി പ്രവർത്തിച്ച ശേഷമാണ് പ്രമോഷൻ ലഭിച്ച് സി.ഐ ആകുന്നത്. പുതിയ ഉത്തരവ് പ്രകാരം, ഡിവൈ.എസ്.പി പ്രമോഷന് ദിവസങ്ങളും മാസങ്ങളും മാത്രം ബാക്കിയുള്ളവരും സ്റ്റേഷ​െൻറ ചുമതല നിർവഹിക്കേണ്ട അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരായി നിയമിക്കാനുള്ള സി.െഎമാർ നിലവിലില്ല. മുൻ ധാരണയില്ലാതെയാണ് സർക്കാർ പരിഷ്കാരം കൊണ്ടുവന്നതെന്നാണ് സേനയിലെ ഓഫിസർമാരുടെ വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story