Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 4:27 PM GMT Updated On
date_range 20 May 2017 4:27 PM GMTപൊതുവിദ്യാലയ സംരക്ഷണം സമൂഹത്തിെൻറ ബാധ്യത– മുഖ്യമന്ത്രി
text_fieldsbookmark_border
കണ്ണൂർ: പൊതുവിദ്യാലയ സംരക്ഷണം സമൂഹത്തിെൻറ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടേരി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്ത്തുന്നതിെൻറ ഭാഗമായി ആവിഷ്കരിച്ച മുദ്ര (മുണ്ടേരി ജി.എച്ച്.എസ്.എസ് ഡെവലപ്മെൻറ് റിഫോര്മേഷന് ആൻഡ് അക്കാദമിക് അഡ്വാന്‍സ്മെൻറ്) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ തകരാനിടയായാല്‍ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഴയകാലത്തേക്കുള്ള തിരിച്ചുപോക്കിന് കാരണമാകും. സാമ്പത്തികമായും ജാതീയമായും സാമൂഹികവുമായ കാരണങ്ങളാല്‍ സമൂഹത്തിലെ വലിയൊരുവിഭാഗത്തിന് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. ഇതിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെയും സാമൂഹിക വിപ്ലവങ്ങളുടെയും ഫലമായാണ് ലോകത്തിനു മുന്നില്‍ കേരളത്തിന് അഭിമാനിക്കാവുന്ന വിദ്യാഭ്യാസമുന്നേറ്റം സാധ്യമായത്. എന്നാല്‍, ആഗോളീകരണം രാജ്യത്തുണ്ടാക്കിയ മാറ്റങ്ങളുടെ ഭാഗമായി വിദ്യാഭ്യാസവും കച്ചവടച്ചരക്കായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മുദ്ര പദ്ധതിയുടെ ലോഗോ പ്രകാശനം പി.കെ. ശ്രീമതി എം.പി നിര്‍വഹിച്ചു. സ്കൂളിന് അന്താരാഷ്ട്രനിലവാരമുള്ള വോളിബാള്‍ കോർട്ട് അനുവദിക്കുമെന്ന് എം.പി പറഞ്ഞു. സ്കൂള്‍ കെട്ടിടത്തിെൻറ മാസ്റ്റർപ്ലാൻ രൂപകല്പന ചെയ്ത ആര്‍ക്കിടെക്റ്റ് ജി. ശങ്കറിന് മുഖ്യമന്ത്രി ഉപഹാരം നല്കി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ സ്കൂളിലെ അഭിനവ്, അനുരാഗ് എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. കെ.കെ. രാഗേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സ്കൂളിനെ മികവിെൻറ കേന്ദ്രമായി പ്രഖ്യാപിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷന്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനന്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കെ.പി. ജയബാലന്‍ മാസ്റ്റർ, ജില്ല പഞ്ചായത്തംഗം കെ. മഹിജ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ വി. ലക്ഷ്മണന്, പി.സി. അഹമ്മദ് കുട്ടി, കെ.പി. പദ്മിനിടീച്ചര്‍, എൻ. നിജില്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ പി.പി. മുനീറ, എ. അനിഷ, വി.കെ. സനേഷ്, പി.കെ. ശബരീഷ് കുമാര്‍, എൻ.ടി. സുധീന്ദ്രന്‍, മുണ്ടേരി ഗംഗാധരന്, വെള്ളോറ രാജന്, അബ്ദുൽ കരീം ചേലേരി, യു. ബാബു ഗോപിനാഥ്, കെ.കെ. രാജന്, അശ്രഫ് പുറവൂര്, ശ്രീകാന്ത് വര്‍മ, താജുദ്ദീന് മട്ടന്നൂർ, എ. അശ്റഫ് മാസ്റ്റർ, പി.പി. ലക്ഷ്മണന്, ജബീന ഇര്‍ഷാദ്, മാവള്ളി കൃഷ്ണന്, ഇ. രത്നാകരന്, പി.സി. റഫീക്ക്, പി.പി. ശ്രീജന് എന്നിവർ സംസാരിച്ചു. മുദ്ര പദ്ധതിയിലേക്ക് ഉദ്ഘാടനവേദിയില്‍നിന്ന് ലഭിച്ചത് 15 ലക്ഷം രൂപ. പദ്ധതിയുടെ മുഖ്യരക്ഷാധികാരികൂടിയായ കെ.കെ. രാഗേഷ് എം.പി തെൻറ ശമ്പളത്തിൽനിന്ന് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. മുന്‍ പ്രധാനാധ്യാപിക പി.വി. ജയലക്ഷ്മി ഒരുലക്ഷം, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ വക ആദ്യ ഗഡു (ഒരുലക്ഷം), കാവുള്ളപുരയില്‍ സുരേഷ് ഒരു ലക്ഷം, കെ. നസീര്‍ ഹാജി മായന്‍ മുക്ക് ഒരു ലക്ഷം, കാട്ടുമാടം എൻറർപ്രൈസസ് ഉടമ സക്കറിയ ഒരുലക്ഷം, അധ്യാപകര്‍ ചേർന്ന് രണ്ടരലക്ഷം, മുന്‍ അധ്യാപിക മനോരമ ടീച്ചര്‍ 25,000 രൂപ, പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി ഒരുലക്ഷം, പൂര്‍വവിദ്യാര്‍ഥി കൂടിയായ പൊലീസ് സി.ഐ കൃഷ്ണന് മാവള്ള 25,000 രൂപ, നളന്ദ കോളജ് ഏച്ചൂര്‍ 25,000 രൂപ എന്നിങ്ങനെയാണ് തുക ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story