Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 4:27 PM GMT Updated On
date_range 20 May 2017 4:27 PM GMTമൃതദേഹവുമായി പയ്യാമ്പലത്ത് ബന്ധുക്കളുടെ കാത്തിരിപ്പ്
text_fieldsbookmark_border
കണ്ണൂർ: പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കാനാവാതെ മണിക്കൂേറാളം ബന്ധുക്കൾ കാത്തിരിക്കേണ്ടിവന്നത് പ്രതിഷേധത്തിനിടയാക്കി. സംസ്കരിക്കുന്നതിന് ആവശ്യമായ വിറകില്ലാത്തതാണ് മൃതദേഹവുമായി എത്തിയവരെ പ്രതിസന്ധിയിലാക്കിയത്. ഇന്നലെ രാവിലെ നാലു മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതിനായി എത്തിച്ചത്. മൂന്നുപേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ തുടങ്ങിയെങ്കിലും വിറക് തീർന്നതിനാൽ ഒരു മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞില്ല. ബന്ധുക്കൾ ഇടപെെട്ടങ്കിലും സംസ്കരിക്കുന്നതിന് തൊഴിലാളികൾ തയാറായില്ല. പിന്നീടാണ് വിറകില്ലെന്ന് അറിഞ്ഞത്. ബന്ധുക്കൾ വിറക് അന്വേഷിച്ച് പോകുന്നതിനിടെ വിവരമറിഞ്ഞ് കോർപറേഷൻ കൗൺസിലർമാരായ എൻ. ബാലകൃഷ്ണൻ മാസ്റ്ററും എം.പി. ഭാസ്കരനും സ്ഥലത്തെത്തി വിറക് എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതോടെയാണ് പ്രശ്നങ്ങൾ തീർന്നത്. ശ്മശാനത്തിൽ ഉണക്കുവിറക് എത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ കൗൺസിലർമാർ ബന്ധുക്കൾക്ക് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story