Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2017 4:28 PM GMT Updated On
date_range 18 May 2017 4:28 PM GMTബാങ്കിലേക്കുള്ള 7.5 കോടിയുമായി കടന്ന സംഭവം: മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മടിക്കേരി: ബാങ്കിലേക്ക് കൊണ്ടുപോവുകയായിരുന്ന 7.5 കോടിയുമായി കടന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഇവരിൽനിന്ന് 7.38 േകാടി പിടിച്ചെടുത്തു. മംഗളൂരുവിലെ ആക്സിസ് ബാങ്കിൽനിന്ന് ബംഗളൂരുവിലെ കോറമംഗല ബ്രാഞ്ചിലേക്ക് കൊണ്ടുപോവുകയായിരുന്ന 7.5 കോടി രൂപയുമായി കടന്നുകളയാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെയാണ് കുടകിലെ സോമവാർേപട്ടയിൽെവച്ച് അറസ്റ്റ് ചെയ്തത്. സോമവാർപേട്ടയിലെ ടി.എ. പൂവയ്യ (38), എ.ടി.എം വാൻ ൈഡ്രവർ ചിത്രദുർഗയിലെ കരിബസപ്പ (28), കാശി കാരിയപ്പ (46) എന്നിവരാണ് പിടിയിലായത്. സോമവാർപേട്ടക്കടുത്ത കുമ്പാരഗഡിയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് 5.88 കോടി രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ടി.എ. ഭീമയ്യ, ടി.പി. ബസപ്പ, ഉത്തപ്പ എന്നിവർക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. പ്രതികളുടെ വീടുകളിൽനിന്ന് പൊലീസ് 1.50 േകാടിയിലധികം പിടിച്ചെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ ആക്സിസ് ബാങ്കിൽനിന്ന് 7.50 കോടി രൂപയുമായി വാനിൽ ബംഗളൂരുവിലെ കോറമംഗല ബ്രാഞ്ചിലേക്ക് പുറപ്പെട്ടത്. വൈകീട്ടും പണം ലക്ഷ്യസ്ഥാനത്ത് എത്താത്തതിനെ തുടർന്ന് പണം കൈകാര്യംചെയ്യുന്ന കമ്പനിയുടെ മാനേജർ സചിൻ മംഗളൂരു കങ്കനാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തിയ പൊലീസ് മടിക്കേരി-ഹുൻസൂർ റോഡിലെ കല്ലഹള്ളിയിലെ വിജനപ്രദേശത്ത് നിർത്തിയിട്ടനിലയിൽ പണം കടത്തിയ വാൻ കെണ്ടത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഇന്നലെയാണ് സോമവാർപേട്ടയിൽവെച്ച് മൂന്നുപേരും പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story