Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:05 PM GMT Updated On
date_range 17 May 2017 3:05 PM GMTകണ്ണൂർ മെഡിക്കൽ കോളജിലേക്ക് വിദ്യാർഥി മാർച്ച്
text_fieldsbookmark_border
അഞ്ചരക്കണ്ടി: കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളും രക്ഷിതാക്കളും കോളജിലേക്ക് മാർച്ചും ധർണയും നടത്തി. മാനേജ്മെൻറിെൻയും മേൽനോട്ട കമ്മിറ്റിയുടെയും അലംഭാവത്തെ തുടർന്ന് പഠനം അനിശ്ചിതത്വത്തിലായെന്ന് ആരോപിച്ചാണ് ധർണ നടത്തിയത്. മുൻ എം.എൽ.എ കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കോനാരി ഹംസക്കോയ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കല്ലാട്ട്, കെ.സി. മുഹമ്മദ് ഫൈസൽ, കെ.കെ. രാജൻ, അൻസാരി തില്ലങ്കേരി, പി.പി. ദിവാകരൻ, സി.പി. ഷിജു, മുഹമ്മദ് ഷമാസ്, പ്രേംസായി, ഷക്കീർ മൗവ്വഞ്ചേരി, കെ.വി. ജോർജ്, അഡ്വ. രാധാകൃഷ്ണൻ, മോഹൻകുമാരൻ, ഡോ. അനിൽകുമാർ, ടി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സി.പി. മാനു സ്വാഗതം പറഞ്ഞു. സുതാര്യമല്ലെന്ന് കാണിച്ചാണ് മേൽനോട്ട സമിതിയായ െജയിംസ് കമ്മിറ്റി കോളജിലെ പ്രവേശന നടപടി റദ്ദാക്കിയത്. 150 എം.ബി.ബി.എസ് സീറ്റാണ് ഇവിടെയുള്ളത്. പ്രവേശന മേൽനോട്ട കമ്മിറ്റി വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് അപേക്ഷിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രവേശനം നടന്നശേഷമാണ് ക്രമക്കേടാരോപിച്ച് നടപടി റദ്ദാക്കിയത്. ഓൺലൈനായല്ല അപേക്ഷ സ്വീകരിച്ചതെന്നായിരുന്നു െജയിംസ് കമ്മിറ്റി പറയുന്നത്. ഇതിനെതിരെ വിദ്യാർഥികൾ ഹൈകോടതിയെ സമീപിക്കുകയും ഓൺലൈനായി അപേക്ഷിച്ചവരുടെ പ്രവേശനം അംഗീകരിക്കണമെന്ന വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, ഇതും കമ്മറ്റി സ്വീകരിച്ചില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കണ്ണൂർ മെഡിക്കൽ കോളജിൽ മാനേജ്മെൻറ് സീറ്റിൽ 250 മാർക്കിൽ കുറഞ്ഞ 25 ശതമാനം വിദ്യാർഥികൾ മാത്രമാണുള്ളത്. മറ്റു കോളജുകളിൽ ഇത് 32 മുതൽ 71 ശതമാനംവരെയാണ്. ഇത് നീതിനിഷേധവും പഠിക്കാനുള്ള അവകാശലംഘനവുമാണെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story