Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:05 PM GMT Updated On
date_range 17 May 2017 3:05 PM GMTരാമന്തളി മാലിന്യവിരുദ്ധ സമരം: പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻറിൽനിന്നുള്ള മലിനജലം രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കുമ്പോഴും പഞ്ചായത്ത് അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിേഷധിച്ച് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമന്തളി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. രാവിലെ സമരപ്പന്തലിൽനിന്ന് സമരസമിതി പ്രവർത്തകർ പ്രകടനവുമായി പഞ്ചായത്ത് ഓഫിസിൽ എത്തി. സമരക്കാരെ പഞ്ചായത്ത് ഓഫിസിെൻറ േഗറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. സമരക്കാരെ േഗറ്റിനുള്ളിലേക്ക് കടത്തിവിടണമെന്ന നേതാക്കളുടെ ആവശ്യം പൊലീസ് നിരാകരിച്ചതോടെ കുറച്ചുസമയം സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റം നടന്നു. തുടർന്ന് സ്ത്രീകളടക്കമുള്ള സമരക്കാർ ബലം പ്രയോഗിച്ചതോടെ പൊലീസ് േഗറ്റ് തുറന്ന് സമരക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഉപരോധസമരം കെ.പി.സി. നാരായണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ടി. മാധവൻ, എ. നാരായണൻ, വിനോദ് കുമാർ രാമന്തളി, ഇ.സി. ഭാസ്കരൻ, ചന്ദ്രൻ കൊടക്കൽ എന്നിവർ സംസാരിച്ചു. കെ.പി. രാജേന്ദ്രൻ സ്വാഗതവും ബീന രമേശൻ നന്ദിയും പറഞ്ഞു. ഉച്ചയോടെ പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞു. നാവിക അക്കാദമി മാലിന്യ പ്ലാൻറ് അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് അക്കാദമി േഗറ്റിനു മുന്നിൽ കഴിഞ്ഞ 78 ദിവസമായി അനിശ്ചിതകാല സമരം നടന്നുവരുകയാണ്. എന്നാൽ, പഞ്ചായത്ത് അധികൃതർ സമരത്തിന് അനുകൂല നിലപാട് എടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. സമരപ്പന്തലിൽ പ്രിയേഷ് കക്കോപ്രത്തിെൻറ നിരാഹാരസമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യവുമായി പരിയാരം മെഡിക്കൽ കോളജ് സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകർ സമരപ്പന്തലിലെത്തി. കെ. രാജൻ, പി.ഐ. ശ്രീധരൻ, യു.കെ. മനോഹരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story