Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരില്‍...

മട്ടന്നൂരില്‍ വീണ്ടും െഡങ്കിപ്പനി

text_fields
bookmark_border
മട്ടന്നൂർ: നഗരത്തില്‍ െഡങ്കിപ്പനി വീണ്ടും വ്യാപിക്കുന്നു. വ്യാഴാഴ്ച ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളെ ഇന്നലെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരത്തുള്ളവരാണ് രോഗബാധിതർ. ആദ്യഘട്ടത്തില്‍ തലശ്ശേരി റോഡിലുള്ള വ്യാപാരികള്‍ക്കും മറ്റുമായിരുന്നു െഡങ്കിപ്പനി ബാധിച്ചിരുന്നത്. രോഗം നിയന്ത്രണവിധേയമായ സമയത്ത് വീണ്ടും കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും വ്യാപാരസമുച്ചയങ്ങളിലും പരിശോധന നടത്തി. ബസ്സ്റ്റാൻഡിനു പിറകിലും പൊലീസ് ക്വാര്‍ട്ടേഴ്‌സിനു പിറകിലുമുള്ള രണ്ട് വ്യാപാരസമുച്ചയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. താഴത്തെ നിലയിലെ 12 ടാങ്കുകളില്‍ മലിന ജലവും കൊതുകു ലാര്‍വകളും കണ്ടെത്തി. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാര്‍ക്കറ്റിനുസമീപം മത്സ്യബോക്‌സിലെ വെള്ളത്തിലും പച്ചക്കറി കടക്കുള്ളിലുണ്ടായിരുന്ന ടയറിലെ വെള്ളത്തിലും സോഡപ്പെട്ടിയിലും െഡങ്കി, മലമ്പനി കൊതുകു ലാർവകളെ കണ്ടെത്തി. പച്ചക്കറി കടക്കും കണ്ണൂര്‍ റോഡിലെ ഒരു ഹോട്ടലിനും ആരോഗ്യവകുപ്പ് നോട്ടിസ് നല്‍കി. പരിശോധനയില്‍ നിരവധി സ്ഥലങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യമുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പരിശോധനക്ക് ജില്ല വെക്ടര്‍ യൂനിറ്റിലെ എം. രാജൻ, കെ. സുധന്‍, എൻ.കെ.ഗിനീഫ് കുമാര്‍, എം. ഗിരീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നഗരത്തില്‍ വീണ്ടും െഡങ്കിപ്പനി സ്ഥിരീകരിച്ചത് വളരെ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. നിരവധിതവണ ഫോഗിങ്ങും ബോധവത്കരണവും നടത്തിയിട്ടും വ്യാപാരികള്‍ സ്ഥാപനങ്ങള്‍ വൃത്തിയാക്കാത്തത് ആരോഗ്യവകുപ്പിനെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. വീണ്ടും ഡെങ്കിപ്പനി പടരുന്നത് രക്തസ്രാവത്തോടുകൂടിയ ഡെങ്കി ഹെമറേജ് വരാന്‍ സാഹചര്യമൊരുക്കുമെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പിനുള്ളത്. പരിസരശുചീകരണത്തില്‍ വ്യാപാരികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം എട്ട് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. അഞ്ചാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ച് 217 പേര്‍ ചികിത്സക്കെത്തിയെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. ഇതില്‍ 143 പേര്‍ മട്ടന്നൂര്‍ നഗരസഭയിലുള്ളവരും മറ്റുള്ളവര്‍ ഇരിട്ടി നഗരസഭ, കീഴല്ലൂർ, കൂടാളി, മാലൂര്‍ പഞ്ചായത്തുകളില്‍ ഉള്ളവരുമാണ്. സ്വകാര്യ ആശുപത്രിയിലും നിരവധിപേര്‍ ചികിത്സക്കെത്തിയതായാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story