Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊലനടത്താനും...

കൊലനടത്താനും ഒളിവിൽ പോകാനും ചെലവഴിച്ചത് സ്വത്ത് വിറ്റ തുക

text_fields
bookmark_border
കാസർകോട്: പെർമുദെയിലെ വ്യാപാരി രാമകൃഷ്ണ മൂല്യയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എടനീർ ചൂരിമൂലയിലെ ബി.എം. ഉമ്മർഫാറൂഖിന് കൂട്ടാളികളെ കിട്ടിയത് ജയിലിൽനിന്ന്. ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചുവെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ഉമ്മർഫാറൂഖ് അവിടെനിന്ന് പരിചയപ്പെട്ട മൂന്ന് പ്രതികളെയാണ് കൊലനടത്താൻ ഒപ്പം കൂട്ടിയത്. ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം ഇവരുമായി സൗഹൃദം തുടർന്ന ഫാറൂഖ് നേരേത്ത നാലുതവണ അവരോടൊപ്പം ബന്തിയോട്ടെ കടയില്‍ എത്തി കൊലപാതകത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ, അവസരം ഒത്തുകിട്ടാഞ്ഞതിനാൽ സിഗരറ്റ് വാങ്ങി മടങ്ങുകയായിരുന്നു. 2017 മാര്‍ച്ച് എട്ടിന് രാത്രി അസമയത്ത് രാമകൃഷ്ണയുടെ കടയുടെ മുൻവശത്തുള്ള ആരാധനാലയത്തിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഫാറൂഖിനെയും മറ്റുരണ്ടുപേരെയും നാട്ടുകാർ പിടികൂടി മർദിക്കുകയും ഇതിെൻറ ദൃശ്യങ്ങൾ വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയുംചെയ്തിരുന്നു. പിന്നീട് ഭണ്ഡാരത്തിൽനിന്ന് പണം കവർന്നുവെന്ന കേസിൽ ഇവരെ പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. മർദിച്ചവരുടെ കൂട്ടത്തിൽ രാമകൃഷ്ണ മൂല്യയും ഉണ്ടായതിെൻറ വിരോധത്തിലാണ് കൊല ആസൂത്രണംചെയ്തതെന്ന് പൊലീസ് പറയുന്നു. ഇതിനായി പണംകണ്ടെത്താൻ ഉമ്മര്‍ ഫാറൂഖ് തെൻറ സ്വത്തിെൻറ ഒരുഭാഗം വിറ്റിരുന്നു. രണ്ട് ലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. ഇതില്‍ അഡ്വാന്‍സായി ലഭിച്ച 60,000 രൂപയാണ് ഒളിവില്‍ പോകാനും മറ്റുമായി ഉപയോഗിച്ചത്. കൂടെയുള്ളവര്‍ക്ക് കേസ് നടത്താനും ജയിലില്‍ കഴിയുന്ന കാലയളവിൽ വീട്ടുകാർക്ക് ചെലവിന് നൽകാനും സഹായം വാഗ്ദാനംചെയ്തിരുന്നുവത്രെ. വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് ഉറപ്പുനൽകിയതായി പറയുന്നു. സംഭവത്തിന് 15 ദിവസം മുമ്പ് വിദ്യാനഗർ സ്വദേശിയിൽനിന്ന് ഒരുമാസത്തേക്ക് വാടകക്കെടുത്ത കാറാണ് കൊലയാളികൾ സഞ്ചരിക്കാൻ ഉപയോഗിച്ചത്. കൊലക്ക് ശേഷം ഇത് ദേർളക്കട്ടയിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് ചിക്കമഗളൂരു, ഹൂബ്ലി, ഹൈദരാബാദ് എന്നിവിടങ്ങളിൽ കഴിഞ്ഞ പ്രതികൾ പണംതീർന്നപ്പോഴാണ് നാട്ടിലേക്ക് തിരികെവന്നത്. കുമ്പള സി.ഐ വി.വി. മനോജിനൊപ്പം കാസര്‍കോട് ഡിവൈ.എസ്.പി. എം.വി. സുകുമാരന്‍, എസ്.ഐമാരായ ജയശങ്കര്‍, ഫിലിപ് തോമസ്, സ്‌പെഷല്‍ സ്‌ക്വാഡ് എ.എസ്.ഐമാരായ നാരായണന്‍ നായർ, സി.കെ. ബാലകൃഷ്ണന്‍, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ലക്ഷ്മി നാരായണൻ, അബൂബക്കര്‍ കല്ലായി, മോഹനൻ, ചന്ദ്രശേഖരന്‍, ശ്രീജിത്, ശിവകുമാർ, അജയന്‍, രാജീവന്‍, വി.കെ. സുരേഷ്, രാജേഷ് ആലപ്പുഴ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ്ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story