Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിെൻറ വികസന...

കണ്ണൂരിെൻറ വികസന സാധ്യതകൾ ചർച്ച ചെയ്ത് ‘വിഷൻ കേരള’

text_fields
bookmark_border
കണ്ണൂര്‍: കണ്ണൂരിെൻറ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്ത് എ.പി.ജെ. അബ്ദുല്‍കലാം സെൻറര്‍ ഫോര്‍ ഡെവലപ്മെൻറ്. മൈസൂരു റെയില്‍ പാത പദ്ധതി കണ്ണൂര്‍ ബംഗളൂരു റെയില്‍പാതയാക്കി മാറ്റിയാല്‍ ലാഭകരമാവും, ആറളം ഫാമില്‍ വന്‍ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കണം, ജില്ലയില്‍ ഉൽപാദിപ്പിക്കുന്ന ഉൽന്നങ്ങള്‍ സംഭരിക്കാന്‍ ഫുഡ് പാര്‍ക്ക് വേണം, പദ്ധതികളുടെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക ഐ.എ.എസ് തസ്തികകള്‍ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്നു. ‘വിഷന്‍ കേരള 2017’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഐ.എസ്.ആർ.ഒ മുൻ ചെയര്‍മാനും സംഘടനയുടെ പ്രസിഡൻറുമായ ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് വികസന കാര്യത്തില്‍ കണ്ണൂര്‍ ഇന്നും പിന്നിലാണെന്ന് ജി. മാധവന്‍ നായര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും സമ്പാദിക്കുന്ന പണത്തിെൻറ ഒഴുക്കുകൊണ്ട് കൃഷിയടക്കമുള്ള മേഖല പിന്നാക്കം പോയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ള മൂല്യച്യുതി കാരണം യുവാക്കളില്‍ സാമൂഹിക ബോധം നഷ്ടപ്പെട്ടു. അവര്‍ മയക്കുമരുന്നിനും ലഹരിക്കും പിറകെ പോവുകയാണ്. കേരളത്തെക്കുറിച്ച് അബ്ദുല്‍ കലാമിനുണ്ടായിരുന്ന വികസന കാഴ്ചപ്പാടുകള്‍ യാഥാർഥ്യമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും മാധവന്‍ നായര്‍ പറഞ്ഞു.ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍കമ്മിറ്റി ഭാരവാഹികളായ കെ. രഞ്ജിത്ത്, സി.എ. ശൈലേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന പ്രധാന ആവശ്യങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കെ. രഞ്ജിത്ത് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story