Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസെൻട്രൽ...

സെൻട്രൽ മാർക്കറ്റ് കെട്ടിടം തുറന്നില്ല; ദുരിതം പേറി വ്യാപാരികൾ

text_fields
bookmark_border
കണ്ണൂർ: ഏഴര വർഷം പിന്നിട്ടിട്ടും കാംബസാറിലെ സെൻട്രൽ മാർക്കറ്റ് കെട്ടിടം പണി പൂർത്തിയാക്കി വ്യാപാരികൾക്ക് വിട്ടുകൊടുക്കാനാവാത്തത് ദുരിതം വിതക്കുന്നു. വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തുന്നവരുമാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പച്ചക്കറി, പഴം എന്നിവ റോഡരികിൽ വിൽപന നടത്തുന്ന വ്യാപാരികൾ കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയോടെ കടുത്ത ദുരിതത്തിലായി. മഴ പെയ്തിറങ്ങിയാൽ പ്രദേശത്താകെ വെള്ളം കെട്ടിക്കിടക്കുന്നതും മാലിന്യങ്ങൾ ചീഞ്ഞളിയുന്നതും ദുരിതം ഇരട്ടിയാക്കുന്നു. നഗരസഭയായിരുന്ന കാലത്ത് ശുചീകരണത്തൊഴിലാളികൾ നിത്യേന ഇവിടെയെത്തി മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാൽ, കോർപറേഷനായി മാറിയതോടെ ഇതും നിലച്ചതായാണ് വ്യാപാരികളുടെ പരാതി. 2010 മാർച്ച് മാസത്തിൽ നിർമാണ പ്രവൃത്തിയാരംഭിച്ച മൂന്നുനില കെട്ടിടം പണി പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇൗ സാേങ്കതികത്വം പറഞ്ഞാണ് ഒന്നരവർഷമായി കെട്ടിടം വിട്ടുകൊടുക്കാത്തത്. വൈദ്യുതി കണക്ഷനായി കെ.എസ്.ഇ.ബിയിൽ അപേക്ഷ നൽകിയതായും ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായും കോർപറേഷൻ സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു. കെട്ടിടം വ്യാപാരികൾക്ക് വിട്ടുകൊടുക്കുന്നതിനു മുമ്പുള്ള ബൈലോ തയാറായി ഭരണസമിതിയുടെ പരിഗണനക്കായി സമർപ്പിച്ചിരിക്കുകയാണ്. ഉടൻ കെട്ടിടം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സെക്രട്ടറി അറിയിച്ചു. നഗരസഭയുടെ തനത് ഫണ്ടും ഹഡ്കോയിൽ നിന്നുള്ള വായ്പയും ഉൾെപ്പടെ അഞ്ച് കോടി ചെലവിലാണ് കെട്ടിടത്തിെൻറ നിർമാണപ്രവൃത്തി ആരംഭിച്ചത്. കോഴിക്കോടുള്ള സെൽമക്ക് ഗ്രൂപ്പിനാണ് നിർമാണത്തിനുള്ള കരാർ നൽകിയിരുന്നതെങ്കിലും ഇവർ ഉപകരാർ നൽകിയതാണ് കെട്ടിടം പണി ഇഴഞ്ഞുനീങ്ങാനിടയാക്കിയതെന്നും ആക്ഷേപമുണ്ടായിരുന്നു. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ ആധുനിക സജ്ജീകരണങ്ങളോടെ മത്സ്യവിൽപനക്കും പച്ചക്കറി വ്യാപാരികൾക്കുമായി വിട്ടുനൽകാനായിരുന്നു തീരുമാനം. ഒന്നും രണ്ടും നിലകളിൽ മാംസവ്യാപാരികൾ ഉൾെപ്പടെയുള്ള മറ്റ് കച്ചവടക്കാർക്കും നൽകാനാണ് തീരുമാനം. നിലവിൽ വൻ വാടക നൽകിയും ചളിവെള്ളം നിറഞ്ഞ പ്രദേശത്ത് കച്ചവടം നടത്തുന്ന വ്യാപാരികൾക്കിടയിൽ പുതിയ മാർക്കറ്റ് കെട്ടിടം തുറന്നുകൊടുക്കാത്തത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story