Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാവിക...

നാവിക അക്കാദമിക്ക് ഏഴിമല നൽകിയത് ഏറ്റവും വലിയ പിഴവ് -ഇ.പി. ജയരാജന്‍

text_fields
bookmark_border
കണ്ണൂർ: നാവിക അക്കാദമിക്ക് ഏഴിമല വിട്ടുകൊടുത്തത് നമുക്കുപറ്റിയ ഏറ്റവും വലിയ പിശകാണെന്ന് ഇ.പി. ജയരാജൻ എം.എൽ.എ. വേണ്ടത്ര ആലോചിക്കാെതയും ദീർഘവീക്ഷണമില്ലാതെയും ചെയ്തതിെൻറ പിഴവാണ് ഇന്ന് അവിടത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ 2017-18 വാര്‍ഷിക പദ്ധതിരൂപവത്കരണ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേവൽ അക്കാദമി മാലിന്യ പ്രശ്നപരിഹാരത്തിന് അവിടത്തെ ജനങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും രണ്ടു മാസമായി തുടരുന്ന സമരം പരിഹരിക്കാൻ കേന്ദ്രസർക്കാർ ജനാധിപത്യപരമായ സമീപനം സ്വീകരിച്ചില്ല. േനവൽ അക്കാദമി ജനങ്ങൾക്ക് വിനയായി. പട്ടാള ക്യാമ്പായി മാറ്റിയ ഏഴിമല ഏഴിമലയായി നിലനിർത്തിയിരുന്നുവെങ്കിൽ ഏറ്റവും വലിയ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായി മാറുമായിരുന്നു. വികസനം ജനകീയമായിരിക്കണം, അത് ജനങ്ങൾക്കുവേണ്ടിയാകണം. ഉല്‍പാദനമേഖലയുടെ വളര്‍ച്ചയാണ് വികസനത്തിെൻറ അടിസ്ഥാനം. കൃഷി, വ്യവസായം എന്നീ മേഖലകളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് വികസനത്തില്‍ അതീവ പ്രധാനമായിട്ടുള്ളത്. ഇതുവഴി ജനങ്ങള്‍ക്ക് തൊഴിലവസരവും വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിയണം. അങ്ങനെ ജനങ്ങളുടെ ക്രയശേഷി വര്‍ധിച്ചാല്‍ മറ്റ് അടിസ്ഥാനമേഖലകളില്‍ വികസനം സ്വാഭാവികമായും വന്നുകൊള്ളും. ഏറ്റവും നല്ല വികസനസാധ്യതയുള്ള പ്രദേശമാണ് കണ്ണൂര്‍ ജില്ല. എന്നാല്‍, സാധ്യതക്കനുസരിച്ച് നമുക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. കൃഷി, വ്യവസായം, വിനോദസഞ്ചാര മേഖലകളില്‍ പ്രത്യേക പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവശ്യമാണ്. ജില്ലയുടെ ഓരോ പ്രദേശത്തിെൻറയും ഭൂപ്രകൃതിയും സവിശേഷതകളും മനസ്സിലാക്കിവേണം പദ്ധതികള്‍ ആസൂത്രണം ചെയ്യാൻ. ഇക്കാര്യത്തില്‍ ജില്ല പഞ്ചായത്തിനും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏറെ സംഭാവന നല്‍കാനാകും. എന്നാല്‍, അമ്പതോ നൂറോ വര്‍ഷം മുന്‍കൂട്ടിക്കണ്ട് ദീര്‍ഘവീക്ഷണത്തോടെയായിരിക്കണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്. ഇതില്‍ പലപ്പോഴും മുന്‍കാലങ്ങളില്‍ നമുക്ക് പോരായ്മപറ്റി. ശരിയായപഠനത്തിെൻറ അഭാവംകാരണം പദ്ധതികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കഴിയാതെപോകുന്നു. പഴശ്ശി കനാല്‍ പദ്ധതിയുടെയെല്ലാം അനുഭവം നമ്മുടെ മുന്നിലുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാതെകിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്കും മറ്റ് പദ്ധതികള്‍ക്കും എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നകാര്യവും പരിശോധിക്കണം. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുകയെന്നതും അതുപോലെ പ്രധാനമാണ്. ഇന്നത്തെ ആവശ്യങ്ങള്‍ക്കുവേണ്ടി തയാറാക്കുന്ന പദ്ധതികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് പൂര്‍ത്തിയായിട്ടുകാര്യമില്ല. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത പ്രധാന ഘടകമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ സര്‍വിസ് സംഘടനകള്‍ ഇടപെടേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണം, ആരോഗ്യം, മാലിന്യസംസ്കരണം എന്നീ രംഗങ്ങളിലും കാലഘട്ടത്തിനനുസൃതമായ പദ്ധതികള്‍ തയാറാക്കാനും ഇടപെടലുകള്‍ നടത്താനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേതിെനക്കാള്‍ മികച്ചതാക്കിമാറ്റുകയാണ് വേണ്ടത്. എങ്കിലേ കൂടുതല്‍ കുട്ടികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയൂ. ഉദ്യാനങ്ങളും സ്മാര്‍ട്ട് ക്ലാസ് മുറികളും മാത്രമല്ല, ഭാവിയില്‍ എ.സി ക്ലാസ് മുറികളെന്ന നിലയിലേക്കുതന്നെ ഉയരാന്‍കഴിയണമെന്നും ജയരാജന്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ സംസാരിച്ചു. ജില്ല ആസൂത്രണസമിതി അംഗം കെ.വി. ഗോവിന്ദന്‍ വികസനകാഴ്ചപ്പാടും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു കരട് പദ്ധതി രേഖയും അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി പദ്ധതിരേഖ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story