Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേൻറാൺമെൻറ്...

കേൻറാൺമെൻറ് ഏരിയ: കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് പുന:പരിശോധിക്കും

text_fields
bookmark_border
കണ്ണൂര്‍: കേൻറാൺമെൻറ് ഏരിയയിലെ കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം പുന:പരിശോധിക്കാൻ തീരുമാനമായി. ചൊവ്വാഴ്ച ചേർന്ന കേൻറാൺമെൻറ് ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് കേൻറാൺമെൻറ് നടത്താനിരുന്ന ലേലവും ഉപേക്ഷിച്ചു. പരിധിയിലെ 35ഒാളം കടകൾക്കാണ് ഒഴിപ്പിക്കുന്നതിന് നോട്ടീസ് നൽകിയത്. വർഷങ്ങളായി കച്ചവടം ചെയ്യുന്നവർ ഇതിലുൾപ്പെട്ടിരുന്നു. കേൻറാൺമെൻറിെൻറ നടപടിക്കെതിരെ വ്യാപക വിമർശനമാണുയർന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കടകള്‍ ലേലം ചെയ്യണമെന്നാണ് നിയമം. അവസാനമായി 2008ലാണ് കടകള്‍ ലേലം ചെയ്തത്. 2013ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ലേലം അന്നത്തെ എം.പി ആയിരുന്ന കെ. സുധാകരന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. പ്രതിവര്‍ഷം പത്ത് ശതമാനം വര്‍ധനവില്‍ വാടക നല്‍കാമെന്നാണ് 2013ല്‍ ധാരണയായത്. എന്നാല്‍, കച്ചവടക്കാര്‍ക്ക് ഇളവ് നൽകേണ്ടതില്ലെന്ന് കേൻറാൺമെൻറ് തീരുമാനിച്ചതിെൻറ ഭാഗമായാണ് വീണ്ടും നോട്ടീസ് നൽകിയത്. ഇതോടെ അടിയന്തര യോഗം വിളിക്കുന്നതിന് ചില ബോർഡ് അംഗങ്ങൾ നോട്ടീസ് നൽകുകയായിരുന്നു. യോഗത്തിൽ ബോർഡ് ജനപ്രതിനിധികളായ മൂന്നുപേര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ബോർഡ് വൈസ് പ്രസിഡൻറ് ആന്‍ഡ്രൂസ്, രജീഷ് ആൻറണി, ദീപ ബൈജു എന്നിവർ ഒഴിപ്പിക്കലിനെതിരെ രംഗത്തു വന്നു. നിയമവിരുദ്ധമായി കടകൾ കൈവശം വെച്ചിരിക്കുന്നത് സംബന്ധിച്ചും കടകളുമായി ബന്ധപ്പെട്ട് നടന്ന അനധികൃത നിർമാണങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിന് സമിതിയെ നിയോഗിക്കുന്നതിന് തീരുമാനമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story