Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 12:37 PM GMT Updated On
date_range 1 May 2017 12:37 PM GMTമെഹബൂബെ മില്ലത്ത് സെൻററിൻറ മഹർ ബൈത്തുന്നൂർ സമാപിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: പടന്നക്കാട് മെഹബൂബെ മില്ലത്ത് സെൻററിെൻറ മഹർ ബൈത്തുന്നൂർ -2017 സമാപിച്ചു. സമാപനസമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. സർക്കാറിന് ചിലതെല്ലാം ചെയ്യാൻ പരിമിതിയുണ്ടെന്നും മെഹബൂബെ മില്ലത്ത് സെൻററിനെ പോലുള്ള സന്നദ്ധ സംഘടനകൾ ഇത്തരം പ്രവർത്തനങ്ങളുമായി ദിശാബോധത്തോടെ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു. അഞ്ചു പെൺകുട്ടികളുടെ നിക്കാഹിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കാർമികത്വം വഹിച്ചു. മൂന്ന് ബൈത്തുന്നൂർ ഭവനങ്ങളുടെ താക്കോൽദാനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. ജി.സി.സി മില്ലത്ത്, സാന്ത്വനം എം.എം.സി.സി എന്നീ സംഘടനകൾ സംയുക്തമായി നൽകിയ ആംബുലൻസിെൻറ താക്കോൽദാനം ന്യൂനപക്ഷ വികസന ധനകാര്യ കോർപേറഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ് നിർവഹിച്ചു. ചടങ്ങിൽ ബൈത്തുന്നൂർ ഭവനപദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ ടി.വി.സുരേഷിൽനിന്ന് സ്ഥലത്തിെൻറ രേഖകൾ മുൻ എം.എൽ.എയും െഎ.എൻ.എൽ നേതാവുമായ എം.ജി.കെ. നിസാമുദ്ദീൻ ഏറ്റുവാങ്ങി. െഎ.എൻ.എൽ ദേശീയ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ ആമുഖഭാഷണം നടത്തി. ഡോ. എ.എ. അമീൻ, കാസിം ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു. യൂനുസ് പടന്നക്കാട് സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഷെരീഫ് മുണ്ടോൾ, ഇസ്മായിൽ ഹാജി, എ. സുബൈർ, റാഷിദ് പൂമാടം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആറുലക്ഷം രൂപ െചലവിലാണ് ഒാരോ ബൈത്തുന്നൂർ ഭവനവും നിർമിച്ചിരിക്കുന്നത്. ഇൗവർഷം അഞ്ചു ഭവനങ്ങളാണ് നിർധനർക്കായി നിർമിച്ചുനൽകുന്നത്. പൂർത്തിയായ മൂന്ന് ഭവനങ്ങളുടെ താക്കോൽ ദാനമാണ് നടന്നത്. രണ്ടെണ്ണം ഉടൻ പൂർത്തീകരിക്കുമെന്ന് സെൻറർ ചെയർമാൻ ബിൽടെക് അബ്ദുല്ല പറഞ്ഞു. വിവാഹത്തിൽ പെങ്കടുത്ത അഞ്ചു പെൺകുട്ടികൾക്കും ഏഴുപവൻ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും വീതം സെൻറർ നൽകി. ചടങ്ങിനെത്തിയ എല്ലാവർക്കും വിവാഹസദ്യയും ഉണ്ടായിരുന്നു. കഴിഞ്ഞവർഷവും മില്ലത്ത് സെൻറർ മഹർ എന്ന പേരിൽ സമൂഹവിവാഹം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story