Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2017 2:37 PM GMT Updated On
date_range 21 March 2017 2:37 PM GMTഅഴകാർന്ന തുണിസഞ്ചികളുമായി കുടുംബശ്രീ വിപണനമേള
text_fieldsbookmark_border
കണ്ണൂർ: കുഞ്ഞുപൗച്ച് രൂപത്തിൽ കൈപ്പിടിയിൽ ഒതുക്കാവുന്ന, ആവശ്യത്തിനനുസരിച്ച് നിവർത്തി എടുക്കാനാവുന്ന തുണിസഞ്ചിയുടെ അഴകുമായി കുടുംബശ്രീ. കണ്ടുപഴകിയവക്ക് പകരമായി ആരെയും ആകർഷിക്കുന്ന സൗകര്യപ്രദമായ രൂപത്തിലുള്ളവയാണ് തുണിസഞ്ചി പ്രദർശന വിപണനമേളയുടെ മുഖ്യ ആകർഷണം. കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ ടൗൺ സ്ക്വയറിലാണ് പ്രദർശനം. ഏപ്രിൽ രണ്ടിന് ജില്ലയെ ഡിസ്പോസബ്ൾ പ്ലാസ്റ്റിക് കാരിബാഗ് മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലയിലെ തുണിസഞ്ചി നിർമാണ സംരംഭകരെ പങ്കെടുപ്പിച്ച് മേള സംഘടിപ്പിച്ചത്. പ്രകൃതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് വേണ്ടെന്ന് ജനങ്ങൾ സ്വയം തീരുമാനമെടുത്താൽ നിരോധനത്തിന് നിയമം നടപ്പാക്കേണ്ട ആവശ്യംവരില്ലെന്ന് മേള ഉദ്ഘാടനം ചെയ്ത കലക്ടർ മിർ മുഹമ്മദ് അലി പറഞ്ഞു. നാല് ആഴ്ചയിൽ 10 ലക്ഷം പ്ലാസ്റ്റിക് കവറുകൾ ജില്ലയിൽ വിൽക്കപ്പെടുന്നു എന്നാണ് കണക്ക്. ഇതിെൻറ ദൂഷ്യഫലം അറിയണമെങ്കിൽ ജില്ലയിലെ പുഴകളും തോടുകളും നോക്കിയാൽ മതി. പോകുന്ന ഇടത്തെല്ലാം നമ്മുടെ ഓർമക്കെന്ന പോലെ പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കുന്ന ശീലം അവസാനിപ്പിക്കണം. കണ്ണൂർ പ്ലാസ്റ്റിക്കിെൻറ നാട് എന്നറിയപ്പെടാതെ കൈത്തറിയുടെ നാട് എന്നുതന്നെ അറിയപ്പെടാൻ സമൂഹം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. ഒന്നിലധികം കവറുകൾ വാങ്ങുന്നത് ഒഴിവാക്കി തുണിസഞ്ചി സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്നും തുണിസഞ്ചി പ്രചാരണത്തിന് കുടുംബശ്രീ ഒരുക്കിയ മേള ജില്ല മുഴുവൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തിെൻറയും ജില്ല ഭരണകൂടത്തിെൻറയും സഹകരണത്തോടെ നടക്കുന്ന വിപണനമേളയിൽ 61 കുടുംബശ്രീ യൂനിറ്റുകളും മയ്യിൽ, കൊട്ടിയൂർ, ചെമ്പിലോട്, ഏഴോം, ആറളം ഗ്രാമശ്രീ അപ്പാരൽ യൂനിറ്റുകളുമാണ് ആദ്യദിനം ഉൽപന്നങ്ങളുമായെത്തിയത്. സ്കൂൾ ബാഗുകൾ, ഫയൽ ഫോൾഡർ, ട്രാവലർ ബാഗ് തുടങ്ങി 10 രൂപ മുതൽ 700 രൂപ വരെ വിലവരുന്ന വിവിധതരം തുണിസഞ്ചികൾ മേളയിലുണ്ട്. കുടുംബശ്രീ തയ്യൽ യൂനിറ്റുകൾക്കൊപ്പം ഇരിണാവ് വീവേഴ്സ്, കേരള ദിനേശ്, ഗ്രാമം അഴീക്കോട് എന്നിവയുടെ ഉൽപന്നങ്ങളും ശ്രീകണ്ഠപുരത്തെ മലബാർ ഫാംഡിഷിെൻറ പാള പ്ലേറ്റുകളും കൗതുകമാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള 22ന് വൈകീട്ട് സമാപിക്കും. ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം വാങ്ങാനും ആവശ്യമുള്ള ഇനം ഉൽപന്നങ്ങൾക്ക് ഓർഡർ നൽകാനും മേളയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, ശുചിത്വമിഷൻ കോഒാഡിനേറ്റർ ദിലീപ്കുമാർ, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ. എം. സുർജിത്, അസി. കോഒാഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story