Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2017 12:30 PM GMT Updated On
date_range 20 March 2017 12:30 PM GMTഉറക്കമൊഴിച്ച് പുലിക്കായുള്ള കാത്തിരിപ്പ് തുടരുന്നു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂരിനെ വീണ്ടും ഭീതിയിലാഴ്ത്തി പുലിയിറങ്ങിയെന്ന അഭ്യൂഹത്തെ തുടർന്ന് കാത്തിരിപ്പ് തുടരുന്നു. അഴീക്കോട് വായ്പറമ്പിലും പള്ളിയാംമൂലയിലും പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ ആളുകൾ പരിഭ്രാന്തരായിരിക്കുകയാണ്. പുലിയെ പ്രതീക്ഷിച്ച് വായ്പറമ്പിൽ കൂട് സ്ഥാപിച്ചിരുന്നു. സമീപത്തായി കാമറയും സ്ഥാപിച്ചു. എന്നാൽ, കഴിഞ്ഞദിവസം പള്ളിയാംമൂലയിൽ പശുക്കളെ ചത്തനിലയിൽ കണ്ടതോടെ കൂട് അവിടേക്ക് മാറ്റുകയായിരുന്നു. ഇരുസ്ഥലങ്ങളിലും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർക്കൊപ്പം വനംവകുപ്പ് അധികൃതരും ഉറക്കമൊഴിച്ച് കാത്തിരിക്കു കയാണ്. ഞായറാഴ്ച വൈകീട്ട് ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് (സി.സി.എഫ്) ശ്രാവൺകുമാർ വർമ, ഫോറസ്റ്റ് വിജിലൻസ് ഡി.എഫ്.ഒ സി.വി. രാജൻ എന്നിവർ ഇരുസ്ഥലങ്ങളും സന്ദർശിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. മാർച്ച് അഞ്ചിനാണ് കണ്ണൂരിനെ ഞെട്ടിച്ച ആദ്യത്തെ പുലി കൂട്ടിലായത്. അന്നുമുതൽ മറ്റൊരു പുലികൂടി ഉള്ളതായി അഭ്യൂഹവും ശക്തമായിരുന്നു. എന്നാൽ, ഇതുവരെ സ്ഥിരീകരിക്കാനാവാത്തത് അധികൃതരെയും കുഴക്കുകയാണ്. ഇതാണ് കൂടുവെക്കുന്നതിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story