Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായ്പറമ്പിലെ...

വായ്പറമ്പിലെ പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട് തിരിച്ചെടുക്കാൻ സാധ്യത

text_fields
bookmark_border
കണ്ണൂർ: വായ്പറമ്പിൽ വനംവകുപ്പ് പുലിയെ കുടുക്കാൻ കെണിയൊരുക്കി മൂന്ന് ദിവസം കഴിഞ്ഞിട്ടും പുലി കുടുങ്ങാത്തതിനെ തുടർന്ന് വനംവകുപ്പ് കൂട് തിരിച്ചെടുക്കാൻ സാധ്യത. ജനങ്ങളുടെ ഭീതിയകലാതെ കൂട് തിരിച്ചെടുക്കാൻ തീരുമാനമില്ലെന്നറിയിച്ച വനംവകുപ്പ് അധികൃതർ വെള്ളിയാഴ്ച ഇതുസംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും അറിയിച്ചു. പുലിയെ വീഴ്ത്താൻ നായക്കുട്ടിയെ കൂട്ടിൽ കെട്ടിയതിനെതിരെ മൃഗസ്നേഹികൾ എസ്.പി.സി.എക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് എസ്.പി.സി.എ ഇടപെട്ട് കൂട്ടിൽനിന്ന് നായയെ നീക്കാൻ ആവശ്യമായ നടപടിയും സ്വീകരിച്ചു. ഇതോടെ കൂട്ടിലേക്ക് പുലിയെ ആകർഷിക്കാൻ ബീഫ് വെക്കാമെന്ന് വനംവകുപ്പ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ഇത് പ്രാേയാഗികമല്ലെന്ന തീരുമാനത്തിലാണ് അധികൃതർ. ബീഫ് വെച്ചാൽ കുറുക്കനുൾെപ്പടെയുള്ള മൃഗങ്ങൾ കൂട്ടിനകത്ത് കയറാനും സാധ്യതയുണ്ട്. ജീവനുള്ള മൃഗങ്ങളെ കണ്ടാൽ മാത്രമെ പുലി കൂട്ടിനകത്തേക്ക് ചാടിക്കയറാൻ സാധ്യതയുള്ളൂവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ഇതോടെയാണ് കൂട് സ്ഥാപിച്ചിട്ട് കാര്യമില്ലെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയത്. ഇതോടെ അടുത്തദിവസം തന്നെ കൂട് തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്നാണറിയുന്നത്. അതേസമയം, വായ്പറമ്പിൽ സ്ഥാപിച്ച കൂടിന് സമീപത്ത് കുട്ടികൾ ചെല്ലുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയുള്ളതിനാൽ നാട്ടുകാരിൽ ചിലർ തന്നെ കൂട് അടച്ചിട്ടതായും വിവരമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story