Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി ജഗന്നാഥ...

തലശ്ശേരി ജഗന്നാഥ ക്ഷേേത്രാത്സവത്തിനിടെ സംഘർഷം; 12 പേർക്ക് പരിക്ക്

text_fields
bookmark_border
തലശ്ശേരി: ജഗന്നാഥ ക്ഷേേത്രാത്സവത്തിനിടെയുണ്ടായ സംഘർഷത്തിലും ബോംബേറിലും 12 പേർക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകെൻറ ബൈക്ക് ആക്രമിസംഘം അടിച്ചുതകർത്തു. സംഘർഷം പടർന്നതോടെ പൊലീസ് ലാത്തിവീശി. പൊലീസ് നടത്തിയ റെയ്ഡിൽ 36 പേർ പിടിയിലായി. 16 ഇരുചക്ര വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവം സമാധാനാന്തരീക്ഷത്തിൽ നടത്തുന്നതിന് അർധരാത്രി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമിെൻറ നേതൃത്വത്തിൽ സമാധാനയോഗം ചേർന്നു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ആക്രമണങ്ങളുടെ തുടക്കം. ചെഗുവേരയുടെ ചിത്രമുള്ള ബനിയനും ചുവപ്പുമുണ്ടുമുടുത്ത് ഒരുസംഘം സി.പി.എം പ്രവർത്തകർ ഉത്സവസ്ഥലത്തെത്തിയതിനെ ആർ.എസ്.എസ്^-ബി.ജെ.പി പ്രവർത്തകർ ചോദ്യംചെയ്തു. സംഘർഷത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്കേറ്റു. പരിക്കേറ്റ സി.പി.എം പ്രവർത്തകരായ എരുവട്ടി പൂളബസാറിലെ പറമ്പത്ത് ഹൗസിൽ അതുൽ (19), പാറാട് പുത്തൂർ കല്ലായിൻറവിട എൻ.കെ. ദിപിൻ (17), പൂളബസാർ ശാന്ത നിവാസിലെ കെ.എം. നിഖിൽ (24), പൂളബസാറിലെ ആർ. രാഗിൽ (26) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ഉത്സവസ്ഥലത്തും പിന്നീട് പരിസരപ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുകയായിരുന്നു. പുലർച്ചെ ഒന്നരക്ക് ഇല്ലത്തുതാഴയിൽ ബോംബേറുണ്ടായി. സംഘർഷം രൂക്ഷമായതോടെ കൂടുതൽ സായുധസേന സ്ഥലത്തെത്തുകയും പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കുകയും ചെയ്തു. അക്രമം പടർന്നതോടെ ഉത്സവത്തിനെത്തിയവർ പരിഭ്രാന്തരായി. സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്.ഐ അനിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഘർഷത്തിന് അയവുവരുത്തിയത്. ബി.ജെ.പി പ്രവർത്തകൻ ദീപക്കിെൻറ ബൈക്കാണ് ആക്രമികൾ അടിച്ചുതകർത്തത്. ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ നടന്ന അടിയന്തര സമാധാനയോഗത്തിൽ എൻ. ഹരിദാസ്, കെ. അജേഷ്, സുകുമാരൻ, ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരായ എരഞ്ഞോളിയിലെ റോഷിത്ത് (23), ശ്രീരാഗ് (19), ഇല്ലത്തുതാഴയിലെ അനുരാഗ് (23), നങ്ങാറത്ത് പീടികയിലെ ശ്രീനാഥ് (20), കോട്ടയംപൊയിലിലെ അക്ഷയ് (21), പാറാലിലെ ദിൽജിത്ത് (17) എന്നിവരെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story