Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിലും പുലിയെ...

മാഹിയിലും പുലിയെ കണ്ടതായി അഭ്യൂഹം

text_fields
bookmark_border
മാഹി: മാഹി ഗവ. ജനറൽ ആശുപത്രി പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം. ഞായറാഴ്ച വൈകീട്ടാണ് ആശുപത്രി പ്രസവ വാർഡിന് പിറകിൽ പുലിയാണെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി അഭ്യൂഹം ഉയർന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ അധികൃതർ തിരച്ചിൽ നടത്തി. രോഗിക്ക് കൂട്ടുവന്ന വയനാട് സ്വദേശിനിയായ സ്ത്രീയാണ് ആശുപത്രി വളപ്പിൽ മൃഗത്തെ കണ്ടതായി ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. മാഹി അഗ്നിശമന സേന, െപാലീസ്‌, റവന്യൂ വകുപ്പ്, തലശ്ശേരിയിലെ വനം വകുപ്പ് അധികൃതർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. പരിസരത്ത് കാൽപാടുകൾ കണ്ടെത്തിയെങ്കിലും ഇത് പുലിയായിരിക്കില്ലെന്ന നിഗമനത്തിലാണ് അധികൃതർ. രണ്ട് ദിവസം ഒരു പ്രദേശത്ത് പുലി തങ്ങിയാൽ മറ്റേതെങ്കിലും ജീവികളെ പിടികൂടി ഭക്ഷിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഇത്തരത്തിൽ വിവരങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story