Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:23 AM GMT Updated On
date_range 26 Jun 2017 8:23 AM GMTതീർഥാടക സാഗരമായി കൊട്ടിയൂർ
text_fieldsകേളകം: വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിൽ തീർഥാടക സാഗരമായി ഭക്തജന പ്രവാഹം തുടരുന്നു. ആയിരങ്ങളാണ് ഞായറാഴ്ച കൊട്ടിയൂരിലെത്തി പെരുമാൾ ദർശനം നടത്തിയത്. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും കുടക് ജില്ലയിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുമെത്തിയ ഭക്തരുടെ പ്രവാഹത്തിൽ ഉത്സവ നഗരി വീർപ്പുമുട്ടി. തിരക്ക് നിയന്ത്രിക്കാൻ അക്കരെ കൊട്ടിയൂരിലും ഇക്കരെ ക്ഷേത്ര പരിസരങ്ങളിലും പൊലീസും ദേവസ്വം വളൻറിയർമാരും ബുദ്ധിമുട്ടി. പ്രസാദ വഴിപാട് കേന്ദ്രങ്ങളിലും കനത്ത തിരക്കുണ്ടായി. തീർഥാടകരുടെ പ്രവാഹത്തിൽ കൊട്ടിയൂരിലേക്കുള്ള പാതകളിൽ ദീർഘനേരം ഗതാഗതക്കുരുക്കുണ്ടായി. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സി.െഎ കെ.കുട്ടികൃഷ്ണൻ, കേളകം എസ്.െഎ ടി.വി. പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹം കൊട്ടിയൂരിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിരുന്നു. വൈശാഖോത്സവ നഗരിയിൽ പെരുമാളിന് ഇന്നലെ പുണർതം നാൾ വലിയ വട്ടള ചതുശ്ശതം നിവേദിച്ചു.
Next Story