Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:14 AM GMT Updated On
date_range 24 Jun 2017 9:14 AM GMTശാശ്വതസമാധാനത്തിന് എല്ലാവരും പിന്തുണക്കണം –മന്ത്രി ഇ. ചന്ദ്രശേഖരൻ
text_fieldsbookmark_border
കാസർകോട്: ചില വ്യക്തികളും ഗ്രൂപ്പുകളും ചേർന്നാണ് ജില്ലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന സർവകക്ഷി സമാധാന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടിൽ സമാധാനം നിലനിൽക്കണമെങ്കിൽ എല്ലാവിഭാഗം ജനങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനാന്തരീക്ഷമുണ്ടാക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ല ഭരണകൂടവും പൊലീസും മാത്രം വിചാരിച്ചാൽപോരാ. എല്ലാവിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണ ഉണ്ടാകണം. ജില്ലയിൽ അടുത്തിടെയുണ്ടായ ചില അനിഷ്ടസംഭവങ്ങളിൽ കുറ്റവാളികളെ പൊലീസ് ഉടനടി കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. രണ്ടുമാസത്തിലൊരിക്കൽ ദേശീയോദ്ഗ്രഥന കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചു. യോഗത്തിൽ എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, ജില്ല കലക്ടർ കെ. ജീവൻബാബു, ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ, എ.ഡി.എം കെ. അംബുജാക്ഷൻ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story