Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:08 PM IST Updated On
date_range 23 Jun 2017 10:08 PM ISTകാരുണ്യത്തിന് കാത്തുനില്‍ക്കാതെ ശമ്മാസ് യാത്രയായി
text_fieldsbookmark_border
കാഞ്ഞങ്ങാട്: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലിരുന്ന അജാനൂര്‍ മാണിക്കോത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദിെൻറയും ഫാത്തിമയുടെയും മകന്‍ ശമ്മാസ് (11) നിര്യാതനായി. ഗുരുതരാവസ്ഥയിലായ ശമ്മാസിെൻറ ചികിത്സക്ക് നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചയോെടയായിരുന്നു അന്ത്യം. കൂലിപ്പണിചെയ്ത് ജീവിതം നയിക്കുന്ന മുഹമ്മദിെൻറ ആറു മക്കളില്‍ ഏറ്റവും ഇളയവനാണ് ശമ്മാസ്. മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം മദ്റസയില്‍ അഞ്ചാം ക്ലാസിലും മാണിക്കോത്ത് ഫിഷറീസ് സ്‌കൂളില്‍ ഏഴാം തരത്തിലും വിദ്യാർഥിയാണ് ശമ്മാസ്. മൂന്നു വര്‍ഷം മുമ്പ് കുട്ടിക്ക് കഠിനമായ പനി വരുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാണിക്കോത്തെ ഏതാനും സാമൂഹികപ്രവര്‍ത്തകര്‍ സാമ്പത്തികപിന്തുണ നൽകിയതിനെ തുടർന്ന് എറണാകുളത്തെ ഡോ. വി.പി. ഗംഗാധരനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് രക്താർബുദമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ ഒമ്പതു മാസം ചികിത്സനടത്തുകയും ചെയ്തിരുന്നു. സഹോദരങ്ങൾ: ജാഫർ, മിസ്രിയ, തഫ്സിയ, സഫ്വാൻ, ആസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story