Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:03 AM GMT Updated On
date_range 22 Jun 2017 9:03 AM GMTയുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം: പ്രതികളെ സഹായിച്ച രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsകാസര്‍കോട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ സഹായിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍പുത്തൂര്‍ മജല്‍ഹൗസിലെ രാജു എന്ന രാജേഷിനെ ആക്രമിച്ച കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ താമസസൗകര്യം ഏർപ്പെടുത്താനും മറ്റും സഹായിച്ച രണ്ടുപേരാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ജൂൺ 14ന് രാത്രിയാണ് ചൗക്കി പെരിയടുക്കം മജല്‍ റോഡില്‍ രാജേഷിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. കേസില്‍ അറസ്റ്റിലായ അണങ്കൂര്‍ ടിപ്പുനഗറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന്‍ (26) എന്നിവർ റിമാൻഡിലാണ്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കാസർകോട് തളങ്കരയില്‍ താമസിക്കുന്ന ചിപ്പി എന്നറിയപ്പെടുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ രിഫായിസിനെ (26) പിടികൂടാനായില്ല.
Next Story