Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേട്ടുപ്പാളയത്ത്...

മേട്ടുപ്പാളയത്ത് കണ്ടെത്തിയ മൃതദേഹം ബങ്കളം സ്വദേശിയുടേതെന്ന് സംശയം

text_fields
bookmark_border
നീലേശ്വരം: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് പാതി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ബങ്കളത്തുനിന്ന് കാണാതായ യുവാവിേൻറതെന്ന് സംശയം. സംശയനിവാരണത്തിനായി തമിഴ്നാട് പൊലീസ് കേന്ദ്രസർക്കാറിെൻറ സഹായം തേടി. പള്ളത്തുവയലിലെ ദാമോദരൻ--സുലോചന ദമ്പതികളുടെ മകൻ ധനൂപിെൻറ (35) മൃതദേഹമാണോയെന്ന് കണ്ടെത്താനാണ് കേന്ദ്ര സർക്കാറിെൻറ സഹായം തേടിയത്. ധനൂപിെൻറ വിരലടയാള പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാൻ കഴിയൂ. ഇതിനായി കോഴിക്കോട് പാസ്പോർട്ട് ഓഫിസിലുള്ള വിരലടയാളം പരിശോധിക്കാനുള്ള അനുമതിക്കായാണ് തമിഴ്നാട് പൊലീസ്, കേന്ദ്രത്തിെൻറ സഹായം തേടിയത്. ഒരുമാസം മുമ്പാണ് ധനൂപിനെ കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് സുലോചന നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഇദ്ദേഹം മേട്ടുപ്പാളയത്തുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതായി മേട്ടുപ്പാളയം പൊലീസ് നീലേശ്വരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും പൊലീസും മേട്ടുപ്പാളയത്തെത്തിയെങ്കിലും മൃതദേഹം സംസ്കരിച്ചിരുന്നു. മൃതദേഹത്തിൽനിന്നും ലഭിച്ച തെളിവുകൾ ബന്ധുക്കൾ പരിശോധിച്ചെങ്കിലും വ്യക്തതയുണ്ടായില്ല. ധനൂപിെൻറ ശരീരത്തിലെ അടയാളങ്ങളെപ്പറ്റി ബന്ധുക്കൾ പൊലീസിനെ അറിയിച്ചെങ്കിലും മേട്ടുപ്പാളയം പൊലീസിെൻറ എഫ്.ഐ.ആറിൽ അതൊന്നും ഉണ്ടായിരുന്നില്ല. വിരലടയാളം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ, ഇത് ഇയാളുടേതാണെന്ന് ഒത്തുനോക്കാൻ മറ്റു വിരലടയാളങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞുമില്ല. പാസ്പോർട്ട് ഓഫിസിൽനിന്നുമുള്ള വിരലടയാളം ലഭിച്ച് ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ കഴിയൂ.
Show Full Article
TAGS:LOCAL NEWS 
Next Story