Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:13 AM GMT Updated On
date_range 9 Jun 2017 8:13 AM GMTഎൻഡോസൾഫാൻ: കുമ്പഡാജെ പഞ്ചായത്തിന് അനുവദിച്ച ആംബുലൻസ് തുരുെമ്പടുക്കുന്നു
text_fieldsbookmark_border
നാരംപാടി: എൻഡോസൾഫാൻ ദുരിതബാധിതരെ ആശുപത്രിയിലെത്തിക്കാനായി കുമ്പഡാെജ പഞ്ചായത്തിന് സർക്കാർ അനുവദിച്ച ആംബുലൻസ് തുരുെമ്പടുത്ത് നശിക്കുന്നു. രണ്ടുവർഷം മുമ്പാണ് എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി ആംബുലൻസ് നൽകിയത്. ൈഡ്രവറുടെ ശമ്പളവും വാഹനത്തിെൻറ അറ്റകുറ്റപ്പണിയും ബാധ്യതയാവുന്നതിനാൽ ആംബുലൻസ് ആവശ്യമില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. കിടപ്പുരോഗികൾ ഉൾപ്പെടെ നൂറുകണക്കിന് എൻഡോസൾഫാൻ ദുരിതബാധിതർ പഞ്ചായത്തിലുള്ളപ്പോഴാണ് ഇൗ അനാസ്ഥ. നികുതിവരുമാനവും പാലിയേറ്റിവ് കെയർ ഫണ്ടും ആംബുലൻസിെൻറ പ്രവർത്തനത്തിനായി ഉപയോഗിക്കാനും അനുമതിയുണ്ട്. ആംബുലൻസ് ഉപയോഗപ്രദമാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിനെതിരെ പ്രക്ഷോഭത്തിനിറങ്ങാൻ ഡി.വൈ.എഫ്.ഐ കുമ്പഡാെജ മേഖല കമ്മിറ്റി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ജൂൺ 14ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പടം: AMBULANCE_kumbadaje
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story