Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2017 12:15 PM GMT Updated On
date_range 4 Jun 2017 12:15 PM GMTമകളുടെ പ്രണയത്തെ മാതാവ് െഎ.എസ് റിക്രൂട്ട്മെൻറാക്കിയത് പൊളിഞ്ഞു
text_fieldsbookmark_border
കാസര്കോട്: മകൾക്ക് ഉത്തരേന്ത്യൻ യുവാവുമായുണ്ടായ പ്രണയത്തെ മാതാവ് െഎ.എസ് റിക്രൂട്ട്മെൻറാക്കിയതിനെക്കുറിച്ച് പൊലീസ് വിശദ പരിശോധന നടത്തിയപ്പോൾ കാരണം മറ്റൊന്നാണെന്ന് വ്യക്തമായി. കാസർകോട് കോടതിയിൽ അഭിഭാഷകയായ യുവതിയാണ് മകളുടെ ബന്ധത്തെ ചില കേന്ദ്രങ്ങളുടെ സഹായത്തോടെ െഎ.എസ് ബന്ധമാക്കാൻ ശ്രമിച്ചത്. യുവാവിൽനിന്ന് പിന്തിരിപ്പിക്കാൻ രണ്ടാഴ്ചമുമ്പ് പെൺകുട്ടിയെ കാസർകോെട്ട സ്വകാര്യ ആശുപത്രിയിൽ കൗൺസലിങ്ങിന് പ്രവേശിപ്പിച്ചപ്പോൾ പ്രശ്നം െഎ.എസ് അല്ല എന്നും സംശയരോഗവും വെപ്രാളവുമാണ് എന്നും വ്യക്തമാവുകയായിരുന്നു. ഉത്തരേന്ത്യൻ യുവാവുമായി പെൺകുട്ടിക്കുണ്ടായ പ്രണയമാണ് മാതാവിനെ ആശങ്കാകുലയാക്കിയത്. നിഗൂഢശക്തികൾ മകളെ തെറ്റിദ്ധരിപ്പിച്ച് പ്രണയകുരുക്കിൽപെടുത്തിയിരിക്കുകയാണെന്നും മോചിപ്പിച്ചുതരണമെന്നും ആവശ്യപ്പെട്ട് മാതാവ് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവ് പരാതി നൽകിയതറിഞ്ഞ പെൺകുട്ടി വീട്ടിൽ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇക്കാര്യം ഉടൻതന്നെ മാതാവ് പൊലീസിൽ അറിയിച്ചു. തങ്ങൾ എന്താണ് വേണ്ടത് എന്ന് മാതാവ് പൊലീസിനോട് ചോദിച്ചപ്പോൾ കൗൺസലിങ് നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. കൗൺസലിങ്ങിന് പെൺകുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചു. തുടർന്ന് കാസർകോട് ടൗൺ സി.െഎ സി.എ. അബ്ദുറഹീമിെൻറ സാന്നിധ്യത്തിൽ ഡോക്ടർ പെൺകുട്ടിയെ കൗൺസലിങ് നടത്തി. അപ്പോഴാണ് പെൺകുട്ടിയുടെ സംശയവും വെപ്രാളവുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയത്. െഎ.എസ് എന്നൊക്കെ പറയുന്നത് തെറ്റായ പ്രസ്താവനയാണെന്ന് ഡോക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘അവർക്ക് വെപ്രാളവും സംശയവുമാണ്. മാതാവാണ് മകളിൽ ഇത് ആരോപിക്കുന്നത്. മാതാവിനും സംശയരോഗമുണ്ട്. അവരോട് കൗൺസലിങ് നടത്താൻ പറഞ്ഞത് കേട്ടില്ല. പെൺകുട്ടിക്ക്് മറ്റ് പ്രശ്നമൊന്നുമില്ല’ -ഡോക്ടർ പറഞ്ഞു. പ്രണയമാണെന്ന പ്രചാരണം വന്നതോടെ ചില തൽപരസംഘടനകൾ െഎ.എസ് ആക്കി മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story