Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 7:10 PM IST Updated On
date_range 3 Jun 2017 7:10 PM ISTനടുക്കമായി ചാല ബൈപാസിലെ അപകടം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ-ചാല ബൈപാസ് ഒരിക്കൽക്കൂടി കുരുതിക്കളമായി. വെള്ളിയാഴ്ച രാത്രി ബസിനടിയിൽ പിടഞ്ഞുമരിച്ച യുവാവിെൻറ ദൃശ്യം മറ്റ് യാത്രക്കാരെ നടുക്കി. ചാല ബൈപാസിൽ പ്രവേശിച്ചാൽ ബസുൾപ്പെടെയുള്ള വാഹനങ്ങൾക്കെല്ലാം അമിതവേഗതയാണ്. ബൈപാസിൽ വേഗം ക്രമീകരിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നുമില്ല. ഇന്നലെയുണ്ടായ അപകടത്തിെൻറ യഥാർഥകാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈപാസായിട്ടും ആവശ്യത്തിന് വിളക്കുകാലുകൾ പോലുമില്ലാത്തതിെൻറ അപകടവും ഇന്നലെ ബോധ്യപ്പെട്ടു. അപകടം നടന്നയുടനെ ഇരുവശങ്ങളിൽ വാഹനങ്ങൾ വന്ന് കുടുങ്ങിയെങ്കിലും ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. പിന്നീട് ചില സ്കൂട്ടറുകളുടെ ലൈറ്റ് ഒാൺ ചെയ്ത് വെളിച്ചം തരപ്പെടുത്തിയാണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. മഴയുണ്ടായിരുന്നതും അപകടത്തിെൻറ ആഘാതം വർധിപ്പിച്ചു. ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിയതോടെ പൊലീസ് ഇടപെട്ട് താേഴചൊവ്വയിൽനിന്ന് വാഹനങ്ങൾ തോട്ടടവഴി തിരിച്ചുവിട്ടു. ഒന്നര മണിക്കൂറിനുശേഷമാണ് ഗതാഗതം പഴയ നിലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story