Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 8:11 AM GMT Updated On
date_range 1 Jun 2017 8:11 AM GMTമയ്യഴിക്കൂട്ടം കോടതിയലക്ഷ്യ നടപടികളിലേക്ക്
text_fieldsbookmark_border
മയ്യഴിക്കൂട്ടം കോടതിയലക്ഷ്യ നടപടികളിലേക്ക് മാഹി: മാഹി ദേശീയപാതയോരത്തെ അടച്ചുപൂട്ടിയ മദ്യശാലകൾ കേരള ഹൈകോടതി വിധിയെ തുടർന്ന് വീണ്ടും തുറക്കാൻ നടത്തുന്ന നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികൾ. കേരള ഹൈകോടതി ഉത്തരവിനെ അടിസ്ഥാനമാക്കി പുതുച്ചേരി സർക്കാറിലും മറ്റും സമ്മർദംചെലുത്തി മാഹിയിലെ മദ്യഷാപ്പുകൾ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ അതിന് അനുമതിനൽകുന്ന സർക്കാറിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും സുപ്രീംകോടതിയിൽ കോടതിയലക്ഷ്യനടപടികൾ കൈക്കൊള്ളുമെന്ന് ഭാരവാഹികൾ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾ ദേശീയപാതയോരത്തെ ബാറുകളും മദ്യശാലകളും നിലനിർത്താൻവേണ്ടി ദേശീയ-^സംസ്ഥാന പാതകളെ ഡീനോട്ടിഫൈ ചെയ്യാനുള്ള നടപടികളെ ചോദ്യം ചെയ്ത് ഏപ്രിലിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി ചീഫ് ജസ്റ്റിസ് കോടതി അവധികഴിഞ്ഞ് വിധിപറയാൻ മാറ്റിവച്ച അവസരത്തിൽ കേരള ഹൈകോടതിയിൽനിന്ന് ധിറുതിയിൽ ഉണ്ടായ വിധി ആശ്ചര്യമുണ്ടാക്കുന്നതായി മയ്യഴിക്കൂട്ടം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിധിയുടെ പകർപ്പ് കിട്ടിയശേഷം തുടർനടപടികൾ തീരുമാനിക്കും. മദ്യപശല്യം കാരണം പതിറ്റാണ്ടുകളായി ദുരിതമനുഭവിച്ച മാഹി നഗരവാസികൾക്ക് ശാപമോക്ഷമായിരുന്നു സുപ്രീംകോടതി വിധി. വിധി അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭാരവാഹികളായ ജിനോസ് ബഷീർ, ജേക്കബ് സുധീർ, അഹമ്മദ് താജുദ്ദീൻ എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story