Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ വൈശാഖ...

കൊട്ടിയൂർ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് നടത്തി

text_fields
bookmark_border
കൊട്ടിയൂർ വൈശാഖമഹോത്സവം നീരെഴുന്നള്ളത്ത് നടത്തി കേളകം: കൊട്ടിയൂർ വൈശാഖമഹോത്സവത്തി​െൻറ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നടത്തി. കോട്ടയം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിൽനിന്ന് മണിയൻ ചെട്ടിയാൻ സ്ഥാനിക​െൻറ നേതൃത്വത്തിൽ ഉള്ള കിള്ളി, വിളക്കുതിരി എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തിച്ചേർന്നതിന് ശേഷമാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ തുടങ്ങിയത്. ഒറ്റപ്പിലാൻ, പെരുങ്കലയൻ, ജന്മാശാരി, കാടൻ, കൊല്ലൻ എന്നിവർ ചേർന്ന് ഇക്കരെ ക്ഷേത്രസന്നിധിയിലും അക്കരെ ക്ഷേത്രത്തി​െൻറ കിഴേക്ക നടയായ മന്ദംചേരിയിൽ ബാവലിക്കരയിൽവെച്ചുമായി തണ്ണീർകുടി ചടങ്ങ് നടത്തി. ഇതിനുശേഷം ജന്മസ്ഥാനികൻ പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരിപ്പാട്, സമുദായി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട്, ഉൗരാളൻമാരായ തിട്ടയിൽ ബാലൻ നായർ, കുളങ്ങരേത്ത് ശങ്കരൻ നായർ, കെ.സി. വേലായുധൻ നായർ, ആക്കൽ ശ്രീധരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തരയോഗക്കാർ ഒന്നായി അക്കരെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കാവിലെ പ്രത്യേകവഴിയിലൂടെ സഞ്ചരിച്ച് സംഘം കിഴേക്ക നടയായ മന്ദംചേരിയിലെത്തി ഉരുളിക്കുളത്തിന് സമീപത്തുള്ള കാവിൽനിന്ന് കൂവയില പറിച്ചു ബാവലിപ്പുഴയിൽ സ്നാനം നടത്തി. തുടർന്ന് ബാവലി തീർഥം കൂവയിലയിൽ ശേഖരിച്ച് അക്കരെ സന്നിധാനത്തെി. നേരത്തെ മണിത്തറയിൽ കാത്തുനിന്നിരുന്ന ഒറ്റപ്പിലാൻ മണങ്ങാടൻ കേളപ്പൻ, പെരുങ്കലയൻ ആര്യത്താൻ കൃഷ്ണൻ, ആശാരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരിപ്പാട് മണിത്തറയിൽ പ്രവേശിച്ച് സ്വയംഭൂ വിഗ്രഹസ്ഥാനത്ത് നീരഭിഷേകം നടത്തി. രണ്ടാമതായി സമുദായി ശേഖരിച്ച ബാവലിതീർഥം വാങ്ങി അഭിഷേകം നടത്തി. തുടർന്ന് ഇക്കരക്ക് മടങ്ങി. അർധരാത്രി ആയില്യാർകാവിൽ ഈ വർഷത്തെ രണ്ടാമത്തെ പൂജയും അപ്പട നിവേദ്യവും നടത്തി. ജൂൺ ആറിനാണ് നെയ്യാട്ടത്തോടെ വൈശാഖമഹോത്സവത്തിന് തിരിതെളിയുക. പടം ^ നീരെഴുന്നള്ളത്ത് ചടങ്ങിനായി പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരി കൂവയിലയിൽ ബാവലിതീർഥവുമായി സന്നിധാനത്തേക്ക് പുറപ്പെടുന്നു കൊട്ടിയൂർ അക്കരെ ക്ഷേത്രസന്നിധിയിൽ നടന്ന നീരെഴുന്നള്ളത്ത് ചടങ്ങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story