Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസിവിൽ സർവിസ്​ പരീക്ഷ:...

സിവിൽ സർവിസ്​ പരീക്ഷ: മലയാളികൾക്ക്​ തിളക്കമാർന്ന വിജയം

text_fields
bookmark_border
(A) ന്യൂഡൽഹി/തിരുവനന്തപുരം: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തിയ 2016ലെ സിവിൽ സർവിസ് പരീക്ഷയിൽ കർണാടകയിലെ കെ.ആർ. നന്ദിനിക്ക് ഒന്നാം റാങ്ക്. അൻമോൾ ഷെർ സിങ് ബേദി, ജി. റോണങ്കി എന്നിവർ രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കി. മലയാളികൾ തിളക്കമാർന്ന വിജയം നേടി. ദേശീയതലത്തിൽ യോഗ്യതനേടിയ 1099 പേരിൽ 51 പേർ മലയാളികളാണ്. കണ്ണൂർ പരിയാരം മേലേരിപുരത്തിൽ ജെ. അതുൽ 13ാം റാങ്ക് നേടി മലയാളികളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. എറണാകുളം കലൂർ ശ്രീവാണിയിൽ ബി. സിദ്ധാർഥ് 15ാം റാങ്കിനും കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡ് റഹ്മയിൽ ബി.എ. ഹംന മറിയം 28ാം റാങ്കിനും കോട്ടയം പാലാ അരുണപുരം വടക്കേക്കരയിൽ ദിലീഷ് ശശി 49ാം റാങ്കിനും ഉടമയായി. തിരുവനന്തപുരം സിവിൽ സർവിസ് അക്കാദമിയിൽനിന്ന് പഠിച്ച് വിജയം നേടിയ 51 പേരിൽ 11 പേർ തലസ്ഥാന ജില്ലക്കാരാണ്. 117ാം റാങ്ക് നേടിയ തെരേസ ജോസഫി​െൻറ സ്വദേശം ചങ്ങനാശ്ശേരിയാണെങ്കിലും സിവിൽ സർവിസിന് തയാറെടുത്തത് തിരുവനന്തപുരത്തുെവച്ചായിരുന്നു. ഇപ്പോൾ ഹരിയാനയിലെ അംബാലയിൽ ഇന്ത്യൻ പോസ്റ്റൽ സർവിസിൽ െപ്രാബേഷനറി ഓഫിസറാണ്. 345ാം റാങ്ക് നേടിയ എസ്. ശ്യാംനാഥ്, എസ്. അഖിൽ (452), സ്റ്റീഫൻ സൈമൺ തോബിയാസ് (470), ശ്രീരാഗ് (484), എസ്. പ്രേംകൃഷ്ണൻ (493), എസ്. ആതിര (592), െഎശ്വര്യ സാഗർ (632), അഞ്ജന എസ്. കുമാർ (662), ഇജാസ് അസ്ലം (704), ശ്യാമ സജി (708), അബ്ദുൽ റഹീം (755) എന്നിവർ തിരുവനന്തപുരം ജില്ലക്കാരാണ്. 1099 പേരെയാണ് െഎ.എ.എസ്, െഎ.എഫ്.എസ്, െഎ.പി.എസ് എന്നിവക്കും വിവിധ കേന്ദ്ര സർവിസുകളിലേക്കും ശിപാർശ ചെയ്തത്. 220 പേർ വെയ്റ്റിങ് ലിസ്റ്റിലുണ്ട്. ഒന്നാം റാങ്ക് നേടിയ നന്ദിനിക്ക് പുറമെ സൗമ്യ പാണ്ഡെ (നാലാം റാങ്ക്), ശ്വേത ചൗതാൻ (ഏഴാം റാങ്ക്) എന്നിവരാണ് ആദ്യ 10ൽ ഇടംനേടിയ വനിതകൾ. െഎ.എ.എസ് ഉദ്യോഗസ്ഥയാകാനാണ് ആഗ്രഹമെന്ന് ഒന്നാമതെത്തിയ നന്ദിനി പറഞ്ഞു. 2016 ഡിസംബറിൽ എഴുത്തുപരീക്ഷയും ഇൗ വർഷം മാർച്ച്, മേയ് മാസങ്ങളിലായി അഭിമുഖങ്ങളും പേഴ്സനാലിറ്റി ടെസ്റ്റുമാണ് നടന്നത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് 1099 പേരെ വിവിധ സർവിസുകളിലേക്കായി തെരഞ്ഞെടുത്തത്. അതേസമയം, ഫലപ്രഖ്യാപനശേഷം യു.പി.എസ്.സി വെബ്സൈറ്റ് തുറക്കാൻ സാധിക്കാതിരുന്നത് ഉദ്യോഗാർഥികളെ വലച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story