Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_righttvs

tvs

text_fields
bookmark_border
പട്ടിക വർഗ്ഗ ക്ഷേമ വകുപ്പി​െൻറ അലംഭാവം: സ്കൂളുകളിൽ ആദിവാസി കുരുന്നുകളുടെ പഠനം മുടങ്ങുന്നു: സ്കൂളുകളിലെത്തുന്ന ആദിവാസി വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്ണ്യമായി കുറവ്:ആറളം ഫാം സ്കൂളിൽ നൂറ് കുട്ടികൾ ഹാജരില്ല കേളകം: ആദിവാസി ജന വിഭാഗത്തി​െൻറ പഠന നിലവാരം ഉയർത്താൻ പദ്ധതി പരമ്പരകൾ സർക്കാർ പ്രഖ്യാപിക്കുമ്പോൾ ഇത് കുറ്റമറ്റ രീതിയിൽ പട്ടിക-വർഗ്ഗ ക്ഷേമ വകുപ്പ് നടപ്പാക്കാത്തതിനാൽ ആദിവാസി മേഖലയിൽ കുരുന്നുകളൂടെ പഠനം വഴിമുട്ടുന്നു. ജില്ലയിലെ ആദിവാസി ഭുരിപക്ഷ മേഖലകളായ ആറളം ഫാം പുനരധിവാസ മേഖല, കേളകം , കൊട്ടിയൂർ, കണിച്ചാർ, മുഴക്കുന്ന്, കോളയാട്, പേരാവൂർ പഞ്ചായത്ത് പരിധിയിൽ നിന്നും സ്കൂളുകളിലേക്ക് പോകുന്ന ആദിവാസി വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതായും, പഠനം അവസാനിപ്പിക്കുന്ന കുട്ടികളൂടെ എണ്ണം പെരുകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തി​െൻറ നേതൃത്യത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കിയ ആറളം ഫാം ഗവ. ഹൈസ്കൂളിൽ നിലവിൽ നൂറ് കുട്ടികൾ ഹാജരാവുന്നില്ലന്ന് സ്കൂൾ അധികൃതർ .ഇടക്കിടെ എത്തുന്നവരുമുണ്ട്. ഗോത്ര സാരഥി -ഉൾപ്പെടെ കുട്ടികൾക്ക് സ്കൂളിലെത്താൻ എട്ട് വാഹനങ്ങൾ പുനരധിവാസ മേഖലയിൽ ഏർപ്പെടുത്തിയെങ്കിലും കുട്ടികൾ പഠനത്തിനെത്താത്ത അവസ്ഥ സ്കൂൾ അധികാരികൾക്കും പൊല്ലാപ്പായി. ഫാം സ്കൂളിൽ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രഭാത ഭക്ഷണം ഉൾപ്പെടെ മൂന്ന് നേരം ഭക്ഷണം നൽകുമ്പോഴും കുട്ടികൾ വരാത്തതിന് കാരണമെന്തെന്ന് തിരക്കുകയാണ് സന്നദ്ധ സംഘടനകൾ. സ്കൂളുകളിൽ പോകാതെ കുട്ടികളെ കണ്ടത്തി സ്കൂളിലെത്തിക്കാനുള്ള നടപടികൾ മുമ്പ് നടപ്പാക്കിയപ്പോൾ നൂറ് ശതമാനം ഹാജർനിലയുണ്ടായിരുന്ന സ്ഥാനത്താണ് നിലവിലെ ദുരവസ്ഥ.സ്കൂളിൽ പോവാതെ കുട്ടികൾ അലഞ്ഞും, പുഴ പുറമ്പോക്കുകളിൽ അലസരായി നടന്നും കോളനികളിലെ കുടിലുകളിൽ അലസരായി മുറുക്കിച്ചുവപ്പിച്ചും സമയം കളയുകയാണ്. കൊട്ടിയൂർ പഞ്ചായത്തിലെ താഴെ പാൽചുരം കോളനിയിൽ ഇരുപത് കുട്ടികളാണ് പഠനം നിർത്തി കോളനിയിൽ കഴിയുന്നത്. ആദിവാസി മേഖലയിലെ ദൈനം ദിന പ്രശ്നങ്ങളിൽ ഇടപെടുന്നതിന് െപ്രമോട്ടർമാരെ നിയമിച്ചിട്ടുണ്ടങ്കിലും ഇവരിൽ ഭൂരിപക്ഷവും കോളനികളിൽ എത്താറില്ലന്നാണ് പരാതി.കുട്ടികൾ പഠിക്കുന്നതിന് പോകുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനമില്ലാത്തതും, വന്യജിവിശല്യവും, അധികൃതരുടെ അവഗണനയുമാണ് സ്കൂളുകളിലെത്തുന്ന കുട്ടികളൂടെ എണ്ണം കുറയാൻ കാരണമാകുന്നത്. കോളനികൾ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ കുരുന്നുകൾ പഠനത്തിനെത്തുന്നതിന് തൽപരരാവുന്നത് ഭക്ഷണവും-പോഷകാഹാര വിതരണവും നടത്തുന്നത് മൂലമാണ്. എന്നാൽ എൽ. പി. യൂ. പി. സ്കൂളുകളിൽ ഉച്ചഭക്ഷണമുണ്ടെൻകിലും േപ്രാൽസാഹനക്കുറവുമാണ് കുട്ടികൾ പഠനത്തിൽ നിന്ന് പിന്തിരിയാൻ കാരണം . കേളകം പഞ്ചായത്തിൽ ആദിവാസി കുട്ടികൾ കൂടുതൽ പഠനത്തിനെത്തുന്ന അടക്കാത്തോട്, ചെട്ടിയാംപറമ്പ, കൊട്ടിയൂരിലെ മന്ദംചേരി സ്കൂൾ, ചുൻകക്കുന്ന് സ്കൂൾ, അമ്പായത്തോട് സ്കൂൾ,കണിച്ചാർ ഓടപ്പുഴ തുടങ്ങി മലയോരത്തെ പത്തിലേറെ സ്കൂളുകളിൽ പഠനത്തിനെത്തുന്ന കുട്ടികളൂടെ എണ്ണം അനുദിനം കുറയുന്നതായി കോളനി നിവസികളും, സന്നദ്ധപ്രവർത്തകരും പറയുന്നു. ഗോത്ര കിരണം പദ്ധതി പ്രകാരം ആദിവാസി മേഖലകളിൽ വാഹന സൗകര്യം ഒരുക്കിയെൻകിലും ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ലന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. 481കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ സുപ്രധാന ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമിൽ മാത്രം ഇക്കൊല്ലം പഠനം മുടക്കുന്നത് 100 കുട്ടികളാണ്. ഇവരെ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന് ശ്രമം നടത്തുമെന്നാണ് ൈട്രബൽ മിഷ​െൻറ ഉദ്യോഗസ്ഥർ നലകുന്ന മറുപടി. ആദിവാസി കുരുന്നുകളുടെ വിദ്യാഭ്യാസ ഉന്നതിക്കായി ആറളം ഫാം കേന്ദ്രീകരിച്ച് മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്നതിനായി സർക്കാർ തീരുമാനിച്ച് വർഷം അഞ്ചായിട്ടും നടപടികൾ ചുവപ്പ് നാടയിൽ പെട്ടു. കോളനികളിലെ ദൈനം ദിന കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ആദിവാസി മേഖലകളിൽ പ്രമോട്ടർമാരെ നിയമിച്ചിട്ടുണ്ടെൻകിലും ഇവരുടെ പ്രവർത്തനവും കാര്യക്ഷമല്ലന്ന് പരാതികളേറെയുണ്ട്. ആദിവാസി കുരുന്നുകളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അവർ സ്കൂകളുകളിലെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ കാര്യക്ഷമമാക്കിയില്ലൻകിൽ അവരുടെ വിദ്യാഭ്യാസ നിലവാരം കൂടുതൽ പിന്നോക്കാവസ്ഥയിലാവുന്ന അവസ്ഥയാവും വരാനിരിക്കുന്നത്. അസീസ് കേളകം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story