Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:33 AM GMT Updated On
date_range 27 July 2017 9:33 AM GMTകെജ്രിവാളിെൻറ വക്കീൽചുമതല ജത്മലാനി ഒഴിഞ്ഞു
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ കേസ് നടത്തിപ്പ് ചുമതലയിൽനിന്ന് മുതിർന്ന അഭിഭാഷകൻ രാം ജത്മലാനി ഒഴിഞ്ഞു. ഇതുവരെ ഹാജരായതിെൻറ ഫീസായി രണ്ടുകോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. കെജ്രിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഡൽഹി ഹൈകോടതിയിൽ നൽകിയ ക്രിമിനൽ, സിവിൽ കേസുകളിൽ രാം ജത്മലാനിയാണ് ഹാജരായിരുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ പരാമർശത്തിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയ്്റ്റ്ലിയുടെ മാനനഷ്ട ക്കേസ്. ഇതുമായി ബന്ധപ്പെട്ട് വാദം കേൾക്കേവ മേയ് 17ന് ജത്മലാനി 'വക്രബുദ്ധിക്കാരൻ' എന്ന പരാമർശം ജെയ്റ്റ്ലിക്കെതിരെ നടത്തിയതിെൻറ പേരിൽ ഇരുവരും കോടതിയിൽ കൊമ്പുകോർത്തിരുന്നു. കോടതി ജത്മലാനിക്ക് താക്കീത് നൽകുകയും ചെയ്തു. കെജ്രിവാളിെൻറ നിർദേശപ്രകാരമാണ് ഇത്തരം പരാമർശം നടത്തിയതെന്ന് ജത്മലാനി പിന്നീട് വ്യക്തമാക്കി. കൂടാതെ, കെജ്രിവാളിെൻറ നിർദേശത്തെത്തുടർന്ന് കോടതിയിൽ നിരവധി അപ്രസക്തചോദ്യങ്ങൾ ഉന്നയിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കഴിഞ്ഞദിവസം കെജ്രിവാൾ രംഗത്തുവരുകയും ആരോപണം നിഷേധിക്കുകയും ചെയ്തു. ഇതാണ് ജത്മലാനിയെ വക്കീൽചുമതലയിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്. കെജ്രിവാളിന് ഫീസ് നൽകാനായില്ലെങ്കിൽ പ്രശ്നമില്ലെന്നും നിരവധി പേർക്ക് സൗജന്യമായി കേസ് വാദിച്ചിട്ടുണ്ടെന്നും പിന്നീട് ജത്മലാനി പ്രതികരിച്ചു. അതിനിടെ, തുറന്നകോടതിയിലെ മോശം പരാമർശത്തിെൻറ പേരിൽ മാനനഷ്ടത്തിന് 10 കോടി ആവശ്യപ്പെട്ട് ജെയ്റ്റ്ലി കെജ്രിവാളിെനതിരെ മറ്റൊരു കേസ്കൂടി ഫയൽ ചെയ്തിട്ടുണ്ട്. കെജ്രിവാളിനുപുറമെ ആം ആദ്മി പാർട്ടി നേതാക്കളായ കുമാർ വിശ്വാസ്, അഷുതോഷ്, രാഘവ് ഛദ്ദ, സഞ്ജയ് സിങ്, ദീപക് വാജ്പേയി എന്നിവരാണ് ജെയ്റ്റ്ലിയുടെ ആദ്യകേസിലെ പ്രതികൾ.
Next Story