Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവിഭീകരത...

കാവിഭീകരത പ്രചരിപ്പിക്കുന്നത്​ വിഷലിപ്​ത ആശയങ്ങൾ ^ചേതന തീർഥഹള്ളി

text_fields
bookmark_border
കാവിഭീകരത പ്രചരിപ്പിക്കുന്നത് വിഷലിപ്ത ആശയങ്ങൾ -ചേതന തീർഥഹള്ളി കണ്ണൂര്‍: വർഗീയത എന്നവാക്കിൽ ഉൾക്കൊള്ളാവുന്നതിലധികം വിഷലിപ്തമായ ആശയങ്ങളാണ് കാവിഭീകരത പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതെന്ന് കന്നഡ എഴുത്തുകാരി ചേതന തീര്‍ഥഹള്ളി. വര്‍ഗീയതയും അഴിമതിയും ലിംഗ അസമത്വങ്ങളും ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷന്‍ കണ്ണൂർ ജില്ല കമ്മിറ്റിയുെട ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. വര്‍ഗീയതക്ക് രണ്ടുവിഭാഗങ്ങളെ തമ്മില്‍ തല്ലിക്കുകയെന്ന ലക്ഷ്യം മാത്രമേ ഉള്ളൂ. എന്നാൽ, കാവിഭീകരതയുടെ പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുക്കുക എന്നുള്ളതാണ്. ഹിന്ദുത്വത്തെ ദേശീയതയുമായി കൂട്ടിക്കുഴച്ചാണ് ഇവര്‍ രംഗത്തുവരുന്നത്. മതം തീര്‍ത്തും വ്യക്തിപരമാണ്. മതം രാഷ്ട്രീയത്തിലിടെപടുന്നതാണ് സര്‍വദുരന്തങ്ങള്‍ക്കും കാരണം. ഇന്ത്യയില്‍ ഭൂരിഭാഗം രാഷ്ട്രീയപാര്‍ട്ടികളും ജാതിപറഞ്ഞ് വോട്ട് നേടുന്നവരാണ്. ഈ സ്ഥിതിമാറാതെ ഒന്നും മാറാന്‍പോകുന്നില്ല. സ്കൂളുകളില്‍പോലും നാനാജാതിയിലും മതത്തിലുംപെട്ട കുട്ടികള്‍ക്ക് മേല്‍ ഹൈന്ദവവിശ്വാസങ്ങള്‍ അടിച്ചേല്‍പിക്കുകയാണിവർ. പശുവിനെ പ്രതീകമാക്കി ന്യൂനപക്ഷവിഭാഗങ്ങളുടെ അടുക്കളയില്‍പോലും കയറിച്ചെന്ന് മനുഷ്യജീവനെടുക്കുന്നു. ഗോമൂത്രം അർബുദത്തെപോലും തുരത്താന്‍കഴിവുള്ള ഒൗഷധമെന്ന് പറഞ്ഞ് അല്‍പബുദ്ധികളായ ഇവര്‍ ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുന്നു. പ്രബുദ്ധരായ കേരളജനതക്ക് മുന്നില്‍ ഇത്തരം ദുഷ്പ്രചാരണങ്ങള്‍ വിലപ്പോവില്ലെന്ന് അറിയാമെന്നും ചേതന തീര്‍ഥഹള്ളി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story